Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കർപ്പൂരം പോലെരിഞ്ഞ കർപൂരി; അധകൃതർക്ക് വേണ്ടി പോരാടി അമരനായി; ഭാരതരത്ന നൽകി രാഷ്ട്രത്തിന്റെ ആദരം

by Brave India Desk
Jan 24, 2024, 02:22 pm IST
in Kerala, India, Article
Share on FacebookTweetWhatsAppTelegram

പാവങ്ങളുടെ ചാമ്പ്യൻ അഥവാ യോദ്ധാവ്…. സമൂഹത്തിലെ അധകൃതവിഭാഗത്തിന്റെ ഉന്നമനത്തിനായി പടപൊരുതിയ കർപൂരി താക്കൂരിന് ഇതിലും മികച്ചൊരു വിശേഷണമില്ല. കർപൂരിയുടെ പോരാട്ടത്തിന്റെ ഭാഗമായി ബിഹാറിൽ സ്‌കൂളുകളും കോളേജുകളും ഉയർന്നു. സർക്കാർ വകുപ്പുകളിൽ ദളിതർക്കും പ്രവേശനം ലഭിച്ചു. നൂറാം ജന്മദിനത്തിൽ മരണാനന്തര ബഹുമതിയായി രാജ്യം ഭാരത് രത്‌ന നൽകി ആദരിക്കുമ്പോൾ കർപൂരിയുടെ ജീവിത ഗാഥ ഓരോ ഭാരതീയനും ഒരിക്കൽ കൂടി ഓർക്കുന്നു.

1924 ജനുവരി 24 നായിരുന്നു കർപൂരി താക്കൂറിന്റെ ജനനം. ബിഹാറിലെ സമസ്തിപൂരെ പിതൗഞ്ജിയ ആണ് ജന്മദേശം. മഹാത്മാഗാന്ധിയും, സത്യനാരായണ സിൻഹയും ആയിരുന്നു ബാല്യകാലം മുതലേ കർപൂരിയുടെ ആദർശ പുരുഷന്മാർ. ഇവരുടെ ആശയങ്ങളിൽ ആകൃഷ്ടനായി കോളേജ് വിദ്യാർത്ഥിയായിരിക്കേ പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കാളിയായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് രണ്ട് വർഷം ജയിലിൽ കിടന്നു. അന്ന് മുതൽ മരണം വരെ കർപൂരിയുടെ ജീവിതം ഒരു സമരം ആയിരുന്നു.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയാവുന്ന കർപൂരി സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം സ്വന്തം ഗ്രാമത്തിൽ തന്നെ അദ്ധ്യാപകൻ ആയി ജോലി ആരംഭിച്ചു. ഇതിനിടെയായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. കന്നിയങ്കം പിഴച്ചില്ല. 1952 ലെ തിരഞ്ഞെടുപ്പിൽ താജ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് അദ്ദേഹം എംഎൽഎ ആയി. സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് 1960കളിലും എഴുപതുകളിലും അദ്ദേഹം അറസ്റ്റിലായി.

ഹിന്ദി ഭാഷയുടെ വക്താവായിരുന്ന അദ്ദേഹം ഇംഗ്ലീഷിനെ നിർബന്ധിത വിഷയം ആക്കുന്നതിനെ ശക്തമായി എതിർത്തു. വിദ്യാഭ്യാസ മന്ത്രിയായിരിക്കേ ഇംഗ്ലീഷ് നിർബന്ധിത വിഷയമാക്കിക്കൊണ്ടുള്ള തീരുമാനം അദ്ദേഹം എടുത്ത് നീക്കി. അഞ്ച് വർഷം കൊണ്ട് ബിഹാറിൽ സ്‌കൂളുകളും കോളേജുകളും കൂണുകൾ പോലെ മുളച്ചുപൊന്തി.

പിന്നാക്ക കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം ദളിതരുടെ ഉന്നമനത്തിനായി ശക്തമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. സർക്കാർ ജോലികളിൽ പിന്നാക്കക്കാർക്ക് 26 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതിനുള്ള മാതൃക അദ്ദേഹം അവതരിപ്പിച്ചു. ഇത് രാഷ്ട്രീയത്തിൽ അദ്ദേഹത്തിനുണ്ടാക്കിയത് വലിയ തലവേദനയായിരുന്നു. പാർട്ടിയ്ക്കുള്ളിലെ വാക്ക് തർക്കങ്ങൾ ചേരിപ്പോരിലേക്ക് വഴിമാറി. എതിർഭാഗം രാം സുന്ദർ ദാസിനെ കളത്തിലിറക്കിയതോടെ 1979 ൽ കർപൂരിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.

1979 ജൂലൈയിൽ ജനതാ പാർട്ടി പിളർന്നപ്പോൾ ചരൺ സിംഗ് വിഭാഗത്തിനൊപ്പം കർപൂരി താവളം ഉറപ്പിച്ചു. 1985 ലെ തിരഞ്ഞെടുപ്പിൽ സോൻബർസ മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹം പ്രതിപക്ഷ നേതാവായി. 1988 ഫെബ്രുവരിയിൽ അന്തരിച്ചു.

ജീവിച്ചിരുന്നപ്പോൾ അദ്ദേഹം നൽകിയ സംഭാവനകൾ മരണ ശേഷവും സംസ്ഥാനം ഓർത്തു. കർപൂരിയുടെ ജന്മസ്ഥലമായ പിതൗഞ്ജിയ മരണ ശേഷം കർപൂരി  ഗ്രാമമെന്ന് അറിയപ്പെട്ടു. ബക്‌സറിൽ അദ്ദേഹത്തിന്റെ പേരിൽ ലോ കോളേജും ഉണ്ട്. കർപ്പൂരിയുടെ സ്മരണയ്ക്കായി തപാൽ വകുപ്പ് സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.

ദർഭംഗയ്ക്കും അമൃത്സറിനും ഇടയിൽ ഓടുന്ന ജൻ നായക് എക്‌സ്പ്രസ് ട്രെയിൻ അദ്ദേഹത്തോടുള്ള സ്മരണയാണ്. ഇതിനെല്ലാം പുറമേയാണ് നൂറാം ജന്മദിനത്തിൽ ഭാരത് രത്‌ന നൽകി അദ്ദേഹത്തെ കേന്ദ്രസർക്കാർ ആദരിച്ചിരിക്കുന്നത്.

Tags: bharath rathnaSPECIALkarpuri thakkur
Share1TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies