ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങൾ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉൾപ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക. ആകെ ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്. നാല് സൈനികര്‍ ഉത്തം യുദ്ധ് സേവാ മെഡല്‍ അര്‍ഹത നേടി.
ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നൽകുക.
ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ ലഭിക്കും. ലഫ് ജനറൽ പി.ജി കെ മേനോൻ, ലഫ് ജനറൽ അരുൺ അനന്ത നാരായണൻ, ലഫ് ജനറൽ അജിത് നീലകണ്ഠൻ, ലഫ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറൽ ജോൺസൺ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണൻ നായർ എന്നിവർക്കാണ് പരം വിശിഷ്ട സേവാ മെഡൽ.
ലെഫ്റ്റനന്റ് ജനറല്‍ എസ് ഹരിമോഹന്‍ അയ്യര്‍ക്ക് അതിവിശിഷ്ട സേവാ മെഡലും മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു, എയര്‍ വൈസ് മാര്‍ഷല്‍ ഫിലിപ്പ് തോമസ് എന്നിവര്‍ക്കും അതി വിശിഷ്ട സേവാ മെഡലും കേണല്‍ അരുണ്‍ ടോം സെബാസ്‌ററ്യനും ജോണ്‍ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.
Discussion about this post