പാറ്റ്ന: കാര്യങ്ങൾ വേണ്ട രീതിയിൽ പുരോഗമിക്കാത്തതിനാൽ ഇൻഡി സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ച നിതീഷ് കുമാറിനെ നിന്ദ്യമായ രീതിയിൽ ആക്രമിച്ച് മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. നിതീഷ് കുമാറിനെ മാലിന്യമെന്നും പാമ്പെന്നും ആണ് ലാലു പ്രസാദ് യാദവിന്റെ മകൾ വിശേഷിപ്പിച്ചത്.
നേരത്തെ കർപൂരി യാദവിന് ഭാരത് രത്ന കൊടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അതിനെ അനുകൂലിച്ച് നിതീഷ് കുമാർ സംസാരിച്ചപ്പോഴും അദ്ദേഹത്തെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ട് രോഹിണി ആചാര്യ രംഗത്ത് വന്നിരുന്നു. ഞാൻ കർപൂരി യാദവിനെ പോലെയാണെന്നും,കുടുംബാധിപത്യം ഞാൻ നടപ്പിലാക്കിയിട്ടില്ല എന്നും നിതീഷ് കുമാർ പറഞ്ഞപ്പോഴാണ് അദ്ദേഹത്തെ തെമ്മാടി എന്ന് ആക്ഷേപിച്ചു കൊണ്ട് രോഹിണി ആചാര്യ രംഗത്ത് വന്നത്. കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവ് ജയിലിൽ ആയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി ആയിരിന്നു. കഴിഞ്ഞ സർക്കാരിൽ ലാലുവിന്റെ മകൻ ഉപമുഖ്യമന്ത്രിയും ആയിരിന്നു
വ്യാഴാഴ്ചയും അവർ വിവാദ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
വിമർശനം രൂക്ഷമായതിനെ തുടർന്ന്, രോഹിണി ആചാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിതീഷ് കുമാറിനെ ലക്‌ഷ്യം വച്ചിട്ടുള്ളത് അല്ലെന്നു പിന്നീട് ആർജെഡി അവകാശപ്പെട്ടിരുന്നു
Discussion about this post