കൊൽക്കത്ത: അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎ രാജ്യത്തുടനീളം നടപ്പാക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. ഞായറാഴ്ച പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഈ വെളിപ്പെടുത്തൽ കേന്ദ്രമന്ത്രി നൽകിയത്.
അയോധ്യയിലെ രാമക്ഷേത്രം ഉയർന്നു കഴിഞ്ഞിരിക്കുകയാണ്. ഇനി അടുത്തത് പൗരത്വ ഭേദഗതി നിയമമാണ് അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം സിഎഎ നടപ്പിലാക്കിയിരിക്കും, അത് ബംഗാളിൽ മാത്രമല്ല രാജ്യത്തുടനീളം ആയിരിക്കും ശന്തനു താക്കൂർ വ്യക്തമാക്കി . ബംഗാവിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ എംപി യാണ് താക്കൂർ. വ്യാജ ആധാർ കാർഡിൽ അനവധി ബംഗ്ലാദേശികൾ ബംഗാളിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. മമത ബാനർജിയുടെ വോട്ടു ബാങ്കിൽ ഒരു വലിയ പങ്ക് ഇത്തരത്തിൽ അനധികൃതമായി ബംഗ്ലാദേശിൽ നിന്നും കുടിയേറിയ മുസ്‌ലിം വോട്ടർമാരാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്
കഴിഞ്ഞ വർഷം ഡിസംബർ 27 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎ നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു, ഇത് രാജ്യത്തെ നിയമമാണ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം സി.എ.എ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണമായതിന് ഒരു പ്രധാനപ്പെട്ട ഘടകം ആയി ബി.ജെ.പി നേതാക്കൾ വിലയിരുത്തുന്നതും ഈ വാഗ്ദാനം ആണ്.
Discussion about this post