ബംഗളൂരു: മകനും പേരക്കുട്ടികൾക്കും സ്വത്ത് ഇഷ്ടദാനം നൽകിയിട്ടും തിരിഞ്ഞ് നോക്കാത്ത 85 കാരിയ്ക്ക് ചിലവിന് നൽകണമെന്ന് കോടതി. വാർഷിക ചെലവിലേക്കായി മകനും കൊച്ചുമകളും 7 ലക്ഷം രൂപ നൽകണമെന്നാണ് കോടതി വിധിച്ചത്.
അപരാന്ദ ശാന്തി ബൊപ്പണ്ണയാണ് പരാതിക്കാരി വിരാജ് പേട്ട് താലൂക്കിലെ സിദ്ധപുര ഗ്രാമത്തിൽ ഇവരുടെ പേരിൽ 48 ഏക്കർ കാപ്പിത്തോട്ടമുണ്ടായിരുന്നു. ഇതിൽ 24 ഏക്കർ മൂത്തമകനായ എ.ബി ബിദപ്പയ്ക്ക് നൽകി. 22 ഏക്കർ തങ്ങൾക്ക് ഇഷ്ടദാനമായി നൽകുകയാണെങ്കിൽ വർഷം തോറും 7 ലക്ഷം വീതം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന വ്യവസ്ഥയുമായി ഇവരുടെ മൂന്നാമത്തെ മകനായ എ.ബി ഗണപതിയും മൂത്ത മകന്റെ മകളായ പൂജയും വാഗ്ദാനം ചെയ്തിരുന്നു.
2016 മുതൽ 2019 നും വരെ ഇവർ കൃത്യമായി പണം ബാങ്ക് അക്കൗണ്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് പണം നിക്ഷേപിക്കാതെയായി. അന്വേഷിച്ചപ്പോൾ് എസ്റ്റേറ്റ് വിൽക്കാൻ മകനും ചെറുമകളും പദ്ധതിയിടുന്ന കാര്യം വൃദ്ധ അറിഞ്ഞത്. ഇഷ്ടദാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ അസിസ്റ്റന്റെ കമ്മീഷണറെ സമീപിച്ചു.
തുടർന്ന് 2021 സെപ്റ്റംബർ 15ന് വൃദ്ധയ്ക്കനുകൂലമായ ഉത്തരവുമായി അസിസ്റ്റന്റ് കമ്മീഷണർ രംഗത്തെത്തി. ഇതോടെ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവിനെതിരെ മകനും കൊച്ചുമകളും അപ്പീൽ നൽകുകയും ചെയ്തു.2022 മാർച്ച് 23ന് ഡെപ്യൂട്ടി കമ്മീഷണർ ഇഷ്ടദാന വ്യവസ്ഥ പുനസ്ഥാപിച്ച് ഉത്തരവിട്ടു.
ഇതോടെ വൃദ്ധ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.2016 നും 2019 നും ഇടയിൽ വയോധികക്ക് നൽകിയ തുക തുടർന്നും നൽകണമെന്ന് ജസ്റ്റിസ് ഉത്തരവിടുകയും ചെയ്തു.
Discussion about this post