പാറ്റ്ന: ജെ ഡി യു നേതാവ് നിതീഷ് കുമാർ ഇൻഡി സഖ്യം വിട്ട് എൻ ഡി എ യിലേക്ക് പോയത് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചെങ്കിലും, നിതീഷ് കുമാർ ചെയ്തത് നന്നായി എന്ന് പറഞ്ഞിരിക്കുകയാണ് ഭൂരിപക്ഷം വരുന്ന ബീഹാർ ജനത.
എൻ ഡി ടി വി നടത്തിയ സർവേയിലാണ് പ്രതികരിച്ചതിൽ 53 % പേർ ബി ജെ പി യിലേക്ക് പോയത് അനുകൂലിക്കുന്നു എന്ന് പറഞ്ഞത്. അതെ സമയം വെറും 23 % പേർ മാത്രമാണ് ആർ ജെ ഡി – കോൺഗ്രസ് സഖ്യത്തെ അനുകൂലിച്ചത്.
അഥവാ മഹാസഖ്യത്തിൽ ജെഡിയു തുടർന്നിരുന്നെങ്കിൽ 35% പേർ മഹാഗത്ബന്ധനെ അനുകൂലിക്കുമായിരുന്നു എന്ന് പറഞ്ഞപ്പോൾ 35 % പേർ ബി ജെ പി യോടൊപ്പം തന്നെ നിൽക്കുമായിരുന്നു എന്ന് വ്യക്തമാക്കി. അതായത് നിതീഷ് കുമാർ ഇല്ലാത്ത അവസ്ഥയിലും എൻ ഡി എ യും, ബി ജെ പി യും ബലാബലം നിൽക്കുന്ന സാഹചര്യത്തിൽ നിന്നും ഇപ്പോൾ പൂർണ്ണമായും എൻ ഡി എ പക്ഷത്തേക്ക് മാറിയ ഒരു സ്ഥിതി വിശേഷം ആണ് ബീഹാറിൽ നിലനിൽക്കുന്നത്
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല, 2025-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കുമാറിൻ്റെ വരവ് ബിജെപിക്ക് ലാഭകരം ആയിരിക്കുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. പ്രതികരിച്ചവരിൽ 54% സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു സഖ്യത്തെ പിന്തുണച്ചപ്പോൾ 27% പേർ മാത്രമാണ് ആർജെഡി-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചത് .
Discussion about this post