ന്യൂഡൽഹി: ചെങ്കടലിൽ ശക്തി പ്രകടനവുമായി ഭാരതം. കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾക്കെതിരെ ചെങ്കടലിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക വിന്യാസവുമായി ഭാരതം.
കടൽകൊള്ളക്കാരിൽ നിന്നും ചെങ്കടൽ വഴി പോകുന്ന ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് സുരക്ഷ നൽകാൻ ചുരുങ്ങിയത് ഒരു ഡസൻ യുദ്ധക്കപ്പലുകളാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഇത് ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണ്. ഇതിനോടകം 250 ഓളം കപ്പലുകൾ ഇന്ത്യ നിരീക്ഷിച്ചു കഴിഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരം.
ചെങ്കടലിൽ നിലവിൽ ഹൂതികൾക്കെതിരെയായ അമേരിക്കൻ നീക്കത്തിൽ ഇന്ത്യ ഭാഗഭാക്കായിട്ടില്ല എങ്കിലും നിലവിൽ ഏദൻ ഉൾക്കടലിൽ രണ്ട് മുൻനിര യുദ്ധക്കപ്പലുകളും വടക്കൻ, പടിഞ്ഞാറൻ അറബിക്കടലിൽ കുറഞ്ഞത് 10 യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഇന്ത്യ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
അതെ സമയം അപകടങ്ങൾ വരുമ്പോൾ സഹായിക്കാൻ മനസ്ഥിതിയുള്ള ഒരു രാജ്യമെന്ന നിലയിൽ ഭാരതത്തിന്റെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു
ചുറ്റുമുള്ള രാജ്യങ്ങൾക്ക് പ്രയാസമുള്ള കാര്യങ്ങൾ നടക്കുമ്പോൾ, ഞങ്ങൾക്ക് വേറെ പണിയുണ്ട് എന്ന് പറയുന്ന ആൾക്കാരെ ഉത്തരവാദിത്വം ഉള്ള രാജ്യങ്ങളായി കണക്കാക്കാനാവില്ല. ഇന്ത്യ അങ്ങനെയല്ല. അപകട സമയത്ത് സഹായിക്കാനുള്ള ഇന്ത്യയുടെ കഴിവും സന്നദ്ധതയും കാരണം ഇന്ത്യക്ക് ലോക രാജ്യങ്ങൾക്കടിയിൽ പേരും പ്രശസ്തിയും ഇപ്പോൾ വർദ്ധിച്ചു വരുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post