കൊൽക്കത്ത: ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ മോദിയെ നേരിടാൻ വേണ്ടി സർവേ നടത്തിയതായിരിന്നു തൃണമൂൽ കോൺഗ്രസ് ബംഗാളിൽ . എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെ മഹാഭൂരിപക്ഷം വരുന്ന ബംഗാളിലെ ജനങ്ങളും മോദി പ്രധാനമന്ത്രി ആയി വരണം എന്ന ആഗ്രഹമാണ് പങ്കു വച്ചത്. ഇതോടു കൂടി ലോക് സഭാ തിരഞ്ഞെടുപ്പിൽ വീറോടെ പ്രചാരണം നടത്താനുള്ള താല്പര്യം പോലും നഷ്ടപ്പെട്ടിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്സും മമതാ ബാനർജിയും.
ടിഎംസിയുടെ തിരഞ്ഞെടുപ്പ് ബൗദ്ധിക കേന്ദ്രമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പിഎസി) നടത്തിയ സർവേയിൽ ബംഗാളിൽ 55 ശതമാനത്തോളം പേരും മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇത് സംസ്ഥാനത്ത് ബി.ജെ.പി സ്വന്തമാക്കിയ കനത്ത സ്വാധീനമാണ് കാണിക്കുന്നത്
എന്നാൽ അത് മാത്രമല്ല സർവേയിൽ പങ്കെടുത്തവരിൽ 5 ശതമാനം പേർ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ ഹിന്ദുത്വ മുഖവുമായ യോഗി ആദിത്യനാഥിനെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നവരാണ്. ഇതോടു കൂടി ബംഗാളിലെ 60 ശതമാനം വോട്ടർമാരും കേന്ദ്രത്തിൽ ബി ജെ പി സർക്കാർ വേണം എന്ന് ആഗ്രഹിക്കുന്നവർ ആണെന്നാണ് സർവേ പറഞ്ഞു വെക്കുന്നത്.
ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളെയും ഉൾപ്പെടുത്തി 2023 ൻ്റെ അവസാന പകുതിയിലാണ് ടിഎംസി കമ്മീഷൻ ചെയ്ത സർവേ നടത്തിയത്.
ബംഗാളിലെ ഭൂരിഭാഗം ആളുകളും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയാനാവില്ല. എന്നാൽ ബംഗാളിൽ അദ്ദേഹത്തിന് ഇത്രയും തകർപ്പൻ സംഖ്യകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല,” ഐ-പിഎസി എക്സിക്യൂട്ടീവ് പറഞ്ഞു.
Discussion about this post