ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിൽ തിങ്കളാഴ്ച പുലർച്ചയോടു കൂടിയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഏറ്റവും ചുരുങ്ങിയത് 10 പോലീസുകാരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ചൗധ്‌വാൻ പോലീസ് സ്‌റ്റേഷനിലാണ് ആക്രമണം നടന്നത് ഖൈബർ പഖ്തൂൺഖ്‌വ പോലീസ് മേധാവി അക്തർ ഹയാത് ഗന്ധപൂർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 3 മണിയോടു കൂടിയാണ് ആക്രമണം ഉണ്ടായത്. ആക്രമണകാരികൾ ആദ്യം തോക്കുപയോഗിച്ച് വെടിവെക്കുകയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും ആണുണ്ടായതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയുണ്ടായി. മുപ്പതിലധികം ഭീകരർ മൂന്ന് ദിശകളിൽ നിന്ന് ആക്രമണം നടത്തി. രണ്ടര മണിക്കൂറിലധികം വെടിവയ്പുണ്ടായി. ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു
പോലീസ് സ്‌റ്റേഷൻ്റെ കെട്ടിടത്തിൽ പ്രവേശിച്ച ശേഷം ഭീകരർ ഹാൻഡ് ഗ്രനേഡുകൾ പ്രയോഗിച്ചതാണ് പോലീസിന് കൂടുതൽ നാശനഷ്ടമുണ്ടാക്കിയതെന്ന് ദ്രബനിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാലിക് അനീസ് ഉൾ ഹസ്സൻ പറഞ്ഞു.
ഈ ആഴ്ച അവസാനം നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അനവധി ഭീകരാക്രമണങ്ങളാണ് പാകിസ്താനിൽ നടന്നു കൊണ്ടിരിക്കുന്നത്
Discussion about this post