ചണ്ഡീഗഢ്: ദന്തേവാഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 8 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു.സുക്മ ജില്ലയിലെ ഗോലാപള്ളി പ്രദേശത്ത് താമസിക്കുന്ന ചന്ദ്രണ്ണ(50) എന്ന കമ്യൂണിസ്റ്റ് ഭീകരനാണ് കൊല്ലപ്പെട്ടത്.മൂന്ന് പതിറ്റാണ്ടായി നിരോധിത മാവോയിസ്റ്റ് സംഘടനയിൽ സജീവമായിരുന്ന ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നതായി ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു.
ദന്തേവാഡ-സുക്മ ജില്ലകളുടെ അതിർത്തിയിലുള്ള ഗോണ്ട്പള്ളി, പർലഗട്ട, ബദേപള്ളി ഗ്രാമങ്ങൾക്കിടയിലുള്ള വനപ്രദേശമായ കുന്നിൽ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അന്തർ ജില്ലാ അതിർത്തിയിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ പിസ്റ്റളും നാല് വെടിയുണ്ടകളും മാവോയിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും കണ്ടെടുത്തു.
Discussion about this post