ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിൽ പ്രധാന പ്രതിക്ക് നഷ്ടപരിഹാരത്തുക അടയ്ക്കാനുള്ള മുന്നറിയിപ്പ്. പ്രധാന പ്രതി അബ്ദുൾ മാലിക്കിനാണ് നഷ്ടപരിഹാര തുക അടയ്ക്കാനുള്ള നിർദ്ദേശം നൽകിയത്. കല്ലേറിലൂടെയും തീവെപ്പിലുടെയും നശിച്ചത് കോടികളുടെ പൊതുമുതലാണ്. നഷ്ടം നികത്താൻ 2.45 കോടി രൂപ നഷ്ടപരിഹാരമായി കെട്ടിവെയ്ക്കണം എന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 15 നകം അടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തായും പോലീസ് പറഞ്ഞു . അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരം പേർക്കെതിരെയാണ് കേസ് എടുത്തത്. അതിൽ 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹൽദ്വാനിയുടെ പല ഭാഗങ്ങളിലും ഭരണകൂടം ഇപ്പോൾ കർഫ്യൂ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ജില്ലയിലെ ബൻഭുൽപുര പ്രദേശം ഇപ്പോഴും കടുത്ത നിയന്ത്രണത്തിലാണ്. ജനങ്ങളോട് വീടിനുള്ളിൽ തന്നെ കഴിയാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കർഫ്യൂ നിലനിൽക്കുന്ന പ്രദേശങ്ങൾ ഒഴികെ ഹൽദ്വാനിയുടെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചുകഴിഞ്ഞു.
അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിൽ അക്രമ സംഭവങ്ങൾ ഉണ്ടായത്. നമാസ് പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയ മതതീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ പോലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
Discussion about this post