വടക്കൻ കേരളത്തിൽനിന്നുള്ളവർക്കെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി സിപിഎംകൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ. മലബാറിൽനിന്നുള്ള ആളുകൾതലസ്ഥാനമായ തിരുവനന്തപുരത്തെത്തി ‘തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന’ പരാമർശമാണ്വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പാർട്ടി പരിപാടിക്കിടെസംസാരിക്കവേയായിരുന്നു ജനപ്രതിനിധികളെയും സാധാരണക്കാരെയും ഒരുപോലെഅധിക്ഷേപിക്കുന്ന തരത്തിലുള്ള ആരോപണം സിപിഎം നേതാവ് ഉന്നയിച്ചത്.
വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ആവശ്യങ്ങൾക്കായിതിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ നിരന്തരം കയറിയിറങ്ങുകയാണെന്നും അവിടെയെത്തിപണം വൻതോതിൽ ചെലവഴിച്ച് തിന്നുകുടിച്ച് മുടിച്ച് തിരികെ പോകുകയാണെന്നുമായിരുന്നുജോൺസന്റെ പരാമർശം. സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധംകനക്കുകയാണ്.
മലബാർ ജനതയെ ഒന്നടങ്കം അപമാനിക്കുന്നതാണ് നേതാവിന്റെ വാക്കുകളെന്ന് കാട്ടി ആളുകൾരംഗത്തെത്തിയിട്ടുണ്ട് പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.വിഷയത്തിൽ പാർട്ടിയുടെഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.












