ന്യൂഡൽഹി: നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൊവ്വാഴ്ച എട്ട് കരാറുകളിൽ ഒപ്പു വച്ച് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റിസും. തുടർന്ന് പുതിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചർച്ച ചെയ്തു. ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ആദ്യ പാദ സന്ദർശനത്തിനായി യു എ ഇ യിലെത്തിയ മോദി അടുത്തതായി ഖത്തർ സന്ദർശിക്കും.
പടിഞ്ഞാറൻ ഏഷ്യയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളികളിൽ ഒന്നാണ് യുഎഇ, 2022-ൽ ഒരു സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഒപ്പിട്ടതോടെ ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വ്യാപാരം ഗണ്യമായി വർദ്ധിച്ചിരിന്നു.
നരേന്ദ്ര മോദിയും ഇന്ത്യയുമായുള്ള സവിശേഷ ബന്ധത്തിന്റെ അടയാളമെന്ന വണ്ണം യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് തന്നെ നേരിട്ട് വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു.
തുടർന്നുള്ള യോഗത്തിൽ “ഭയകക്ഷി നിക്ഷേപ ഉടമ്പടി” ഉൾപ്പെടെ എട്ട് കരാറുകൾ ഒപ്പിടുന്നതിന് നേതാക്കൾ പരസ്പരം ഒപ്പുവച്ചു . ഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമാക്കുന്നതിന് ഒരു നിർണ്ണായക ചുവടു വയ്പ്പായിരിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇ പ്രസിഡന്റിനെ തൻ്റെ സഹോദരൻ എന്ന് പരാമർശിച്ച മോദി, എമിറേറ്റ്‌സ് സന്ദർശിക്കുമ്പോഴെല്ലാം സ്വന്തം വീട്ടിൽ വന്ന് കുടുംബാംഗങ്ങളെ കാണുന്നതും പോലെയാണ് തനിക്ക് തോന്നുന്നതെന്ന് യോഗത്തിൽ പരാമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക പ്രസിദ്ധമായ വിദേശ കാര്യ നയതന്ത്രത്തിന്റെ തുറന്ന തെളിവെന്ന നിലയിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരു നേതാക്കളും അഞ്ച് തവണയാണ് കൂടിക്കാഴ്ച നടത്തിയത് , ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണ്.
Discussion about this post