മൂന്ന് വര്‍ഷത്തിനിടെ നടത്തിയത് ഇരുപതോളം കേസുകള്‍
സംസ്ഥാനസര്‍ക്കാരിനു സുപ്രീം കോടതിയില്‍ കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് നേതാവായ സീനിയര്‍ അഭിഭാഷകന്‍. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിനെ നിരവധി കേസുകളാണ് സര്‍ക്കാര്‍ ഏല്‍പിച്ചത്. കഴിഞ്ഞ മൂന്നു കേസുകള്‍ക്കുമാത്രം നല്‍കിയത് ഒരുകോടി അറുപത്തൊന്നു ലക്ഷത്തി തൊണ്ണൂറായിരം രൂപ നല്‍കിയതായും കണക്കുകള്‍ പറയുന്നു.
ഇരുപതോളം കേസുകള്‍ സുപ്രീം കോടതിയില്‍ കൈകാര്യം ചെയ്ത ഇനത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ തുക അനേകകോടികള്‍ വരും. കേരളത്തിന്റെ കേസുകള്‍ക്കായി സുപ്രീം കോടതിയില്‍ പ്രധാനമായും ഹാജരാകുന്നത് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും സീനിയര്‍ അഭിഭാഷകനായ കെ.വി. വിശ്വനാഥന്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേഷ് ബാബു, മുഹമ്മദ് നിസാമുദ്ദീന്‍ പാഷ എന്നിവരാണ്.
എന്നാല്‍, ഇവരെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് കപില്‍ സിബലിന് കേസുകളുടെ വക്കാലത്ത് കൈമാറുന്നതെന്നാണ് ആരോപണം. സംസ്ഥാനസര്‍ക്കാര്‍ പ്രതിമാസം ശമ്പളവും മറ്റ് അലവന്‍സുകളുമായി ഒരു ലക്ഷം രൂപ നല്‍കുന്ന കെ.പി. ദണ്ഡപാണിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രിക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ നല്‍കിയതെന്ന ആരോപണവും ശക്തമാണ്.
പ്ലാന്റേഷന്‍ ഫോറം ഫയല്‍ ചെയ്ത ഡബ്ല്യു.പി.(സി) 26691/10 കേസില്‍ പ്രത്യേകാനുമതി ഹര്‍ജി (സിവില്‍)ന് ഹാജരായതതിനു വക്കീല്‍ ഫീസായി സിബല്‍ വാങ്ങിയത് 61.95 ലക്ഷം രൂപയാണ്. നികുതി വകുപ്പ് സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍ എന്നിവര്‍ എതിര്‍കക്ഷികളായ ഡബ്ല്യു.പി(സി) 23569/14 കേസിന്റെ വക്കാലത്തിന് സംസ്ഥാനത്തിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് എം.ആര്‍. രമേഷ് ബാബുവും കപില്‍ സിബലുമാണ്. ഈ കേസിന്റെ വക്കാലത്ത് ഫീസായി രമേശ് ബാബുവിന് 11000 രൂപ നല്‍കിയപ്പോള്‍ സിബലിനു നല്‍കിയത് 30 ലക്ഷം രൂപയാണ്. ഹെലെന ടി.ആര്‍ എതിര്‍കക്ഷിയായുള്ള ഡബ്ല്യു.എ1746/2014 കേസില്‍ സര്‍ക്കാരിനായി കോടതിയില്‍ ഹാജരായത് സുപ്രീംകോടതിയിലെ അഭിഭാഷകനായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷയും സിബലുമാണ്. മുഹമ്മദ് നിസാമുദ്ദീന് രണ്ടു ലക്ഷം രൂപ വക്കാലത്തു ഫീസ് നല്‍കിയതപ്പോള്‍ സിബലിന് അനുവദിച്ചത് 70 ലക്ഷം രൂപ.
വിജിലന്‍സ് വകുപ്പ് ഫയല്‍ ചെയ്ത ഒ.പി.(ക്രിമിനല്‍)376/2015 കേസിലും സിബലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. എന്നാല്‍ ഇതിനുള്ള വക്കീല്‍ ഫീസ് ബില്ലുകള്‍ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയത്തില്‍നിന്നുള്ള രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post