സിഡ്‌നി : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഓസ്ട്രേലിയൻ ബിഷപ്പ് അറസ്റ്റിൽ. വിരമിച്ച റോമൻ കത്തോലിക്കാ ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സൺ ആണ് ഓസ്ട്രേലിയയിൽ അറസ്റ്റിൽ ആയിരിക്കുന്നത്. 74കാരനായ ബിഷപ്പിനെതിരെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് വ്യക്തമാക്കി.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബ്രൂമി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിഷേധിച്ചെങ്കിലും തെളിവുകൾ കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിച്ചു. 1976ൽ വൈദികനായ ക്രിസ്റ്റഫർ സാൻഡേഴ്സൺ 1995ലാണ് ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. 2020 മുതൽ ബിഷപ്പിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരുന്നെങ്കിലും കൃത്യമായ തെളിവുകൾ കണ്ടെത്താൻ അന്ന് പോലീസിന് കഴിഞ്ഞിരുന്നില്ല.
കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് 2022 ലാണ് വത്തിക്കാൻ അധികൃതർ ബിഷപ്പിനെതിരെ അന്വേഷണം ആരംഭിച്ചത്. ക്രിസ്റ്റഫർ സാൻഡേഴ്സൺ മാർപാപ്പയ്ക്ക് മുൻപിൽ രാജി സമർപ്പിച്ചതിനു ശേഷമാണ് ഇദ്ദേഹത്തിനെതിരായ അന്വേഷണ നടപടികൾ ആരംഭിച്ചിരുന്നത്.
Discussion about this post