ഹൈദരാബാദ്:ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ചതിന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 31 കാരിയായ തൃഷ്ണ ബോഗി റെഡഡിയാണ് പിടിയിലായത്. ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് നടത്തുകയാണ് യുവതി. നാലുപേരുടെ സഹായത്തോടെയാണ് യുവതി കിഡ്‌നാപ്പിംഗ് നടത്തിയത്.
രണ്ട് വർഷം മുൻപാണ് യുവതി മ്യൂസിക് ചാനലിന്റെ അവതാരകനായ പ്രണവിന്റെ ഫോട്ടോ മാട്രിമോണിയിൽ കാണുന്നത്. പിന്നിട് ഇരുവരും തമ്മിൽ ചാറ്റിംങ് തുടങ്ങി. എന്നാൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റോരാൾ യുവതിയെ വഞ്ചിക്കുകയായിരുന്നു. ഇത് മനസ്സിലായ യുവതി പ്രണവിന്റെ നമ്പർ കണ്ടുപിടിച്ച് ബന്ധപ്പെട്ടപ്പോൾ തൻെ ഫോട്ടോ ആരോ ദുരുപയോഗം ചെയ്തതാണെന്നും സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ടെലിവിഷൻ അവതാരകൻ അറിയിച്ചു. പിന്നീടും യുവതി അവതാരകന് സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു കൊണ്ടിരുന്നു. തുടർന്ന് പ്രണവ് യുവതിയുടെ നമ്പർ ബ്ലോക്ക് ചെയ്തതായി പോലീസ് പറഞ്ഞു.
ഇതേ തുടർന്നാണ് ആങ്കറെ വിവാഹം കഴിക്കാൻ യുവതി തീരുമാനിച്ചത്. അതിനായി നാല് വാടക ഗുണ്ടകളെ ഏൽപ്പിക്കുകയായിരുന്നു. പ്രണവിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ കാറിൽ ട്രാക്കിംഗ് ഉപകരണവും സ്ഥാപിക്കുകയും ചെയ്തു. ഫെബ്രുവരി 11 ന്, പ്രണവിനെ തട്ടിക്കൊണ്ടുപോയി സ്ത്രീയുടെ ഓഫീസിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ കോളുകൾ എടുക്കാം എന്ന് സമ്മതിച്ചതോടെയാണ് അവതാരകനെ വിട്ടയച്ചത് എന്നും പോലീസ് പറഞ്ഞു.
തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പോലീസിൽ പരാതി നൽകി. ഇതോടെ പോലീസ് സംഘം വ്യാപക അന്വേഷണം ആരംഭിച്ചു. നാല് വാടകഗുണ്ടകളെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Discussion about this post