ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളുടെ -പുനർവികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 41,000 കോടി രൂപയുടെ ചിലവിൽ 2000 റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലാണ് 28 റെയിൽവേയുടെ പുനർവികസനം നടക്കുന്നത്.
ഇന്ത്യ ഇപ്പോൾ അത്ഭുതപൂർവമായ വേഗത്തിലാണ് പ്രവർത്തിക്കുന്നത്. ഭാരതം വലിയ സ്വപ്‌നങ്ങൾ കാണാനും ആ സ്വപ്‌നങ്ങൾ എത്രയും വേഗം സാക്ഷാത്കരിക്കാനും അധ്വാനിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ തന്റെ സർക്കാർ അധികാരത്തിൽ മൂന്നാം തവണയും തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുന്നത് ജനങ്ങൾ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു .
പശ്ചിമ ബംഗാൾ ഝാർഖണ്ഡ് ,ബിഹാർ , എന്നിവിടങ്ങളിലെ റെയിൽവേയുടെ പുനർവികസനത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത് . 28 സ്റ്റേഷനുകളിൽ 17 എണ്ണം പശ്ചിമ ബംഗാളിലും ഏഴെണ്ണം ഝാർഖണ്ഡിലും നാലെണ്ണം ബിഹാറിലുമാണ്. കൂടാതെ ഇന്ത്യയിലുടനീളമുള്ള മേൽപ്പാലങ്ങളും അണ്ടർപാസുകളും ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾ തിരക്ക് കുറയ്ക്കുകയും, സുരക്ഷയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും ചെയ്യും. റെയിൽ യാത്രയുടെ ശേഷിയും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യും. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദശേങ്ങളിലും വ്യാപിച്ചുകിടക്കുന്ന സ്റ്റേഷനുകൾ 19,000 കോടി രൂപ ചിലവിൽ പുനർവികസിപ്പിച്ചെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ 385 കോടി രൂപ ചിലവിൽ പുനർവികസിപ്പിച്ച ഗോമതി നഗർ സ്റ്റേഷന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു.
Discussion about this post