പൂക്കോട്: മരണശേഷവും വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥനെ വെറുതെ വിടാതെ പ്രതികൾ. മരിച്ച ശേഷവും സിദ്ധാർത്ഥനെ അപമാനിക്കുവാനുള്ള ശ്രമം പ്രതികൾ നടത്തിയെന്ന വിവരങ്ങൾ പുറത്ത് വന്നു.
മരണശേഷം സിദ്ധാര്‍ഥനെതിരെ പൂക്കോട് വെറ്ററിനറി കോളജിന് പരാതി ലഭിച്ചതിന്‍റെ രേഖകളാണ് പുറത്തു വന്നത് . അതേസമയം പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ഥനെതിരെ പരാതി കിട്ടിയത് സിദ്ധാർത്ഥ് മരിച്ച ഫെബ്രുവരി 18ന്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതി കെട്ടിച്ചമച്ചതെന്നാണ് കേസ് അന്വേഷിക്കുന്ന സംഘം സംശയിക്കുന്നത് . പരാതി 18 ന് കിട്ടിയെങ്കിലും 20 ന് മാത്രമേ ആഭ്യന്തര അന്വേഷണസമിതിക്ക് കൈമാറിയിട്ടുള്ളു . സിദ്ധാര്‍ഥന്‍ മരിച്ചിട്ടും സമിതി പരാതി പരിശോധിച്ചു. മരണപെട്ടതിനാൽ ആരോപിതന് നോട്ടിസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര സമിതി റിപ്പോർട്ട് നൽകിയത്.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കോടതികൾ പോലും സാധാരണഗതിയിൽ മരിച്ച ആൾക്കെതിരെ പരാതി നടത്താറില്ല. മാത്രമല്ല സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്ക് പത്രമാക്കിയ അഭിഷേക് ഈ ആഭ്യന്തര സമിതിയിൽ ഉണ്ടാവുകയും ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതോടു കൂടെ ക്യാമ്പസിൽ അന്വേഷണം നടത്തി എന്ന പോലീസ് ഭാഷ്യം തെറ്റാണു എന്ന് തെളിഞ്ഞിരിക്കുകയാണ്
Discussion about this post