ബംഗളൂരു: രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിൽ നാല് പേർ കസ്റ്റഡയിൽ. ധാർവാഡ്, ഹുബ്ബള്ളി, ബംഗളൂരു സ്വദേശികളെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.
സ്‌ഫോടക വസ്തു ടൈമർ ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് സംശയിക്കുന്നത്. ടൈമറിന്റെ അവശിഷ്ടങ്ങൾ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സിസിടിവിയിൽ കണ്ട വ്യക്തിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പ്രതിക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ പ്രതി പത്ത് മിനിറ്റോളം കഫേയിൽ ചിലവഴിച്ചിട്ടുണ്ട്. കയ്യിലുണ്ടായിരുന്ന ബാഗിൽ മറ്റൊരു ബാഗിലായി സ്‌ഫോടക വസ്തു ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഈ ബാഗ് കഫേയിൽ വച്ച ശേഷം പ്രതി അവിടെ നിന്നും പോയി. ഒരു മണിക്കൂറിന് ശേഷമാണ് സ്‌ഫോടനം നടന്നത്.
Discussion about this post