ന്യൂഡൽഹി : മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന ചൈനീസ്, നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ. ചൈനീസ് പൗരനായ സു യൂമിംഗ് (34), നേപ്പാൾ സ്വദേശി അനിൽ ഥാപ്പ (28) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരെ ഇന്ത്യയിൽ കഴിയാൻ സഹായിച്ചതിന്റെ പേരിൽ ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന വിനോദ് എന്ന അഗസ്ത്യ ഭാട്ടി (52)എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ ചൈനീസ്, നേപ്പാൾ സ്വദേശികളിൽ നിന്നും വ്യാജ രേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ 530 സിം കാർഡുകൾ പോലീസ് പിടിച്ചെടുത്തു. ആക്ടീവ് ആക്കിയ അവസ്ഥയിൽ ഉള്ളതായിരുന്നു ഈ 530 സിം കാർഡുകളും. ഇന്ത്യയിലെ ജനങ്ങളിൽ നിന്നും സൈബർ തട്ടിപ്പ് വഴി പണം തട്ടിയെടുക്കുക ആയിരുന്നു പ്രതികളുടെ ലക്ഷ്യം എന്നാണ് പോലീസ് അറിയിക്കുന്നത്.
നേപ്പാൾ സ്വദേശിയായ അനിൽ ഥാപ്പയുടെ കൈവശം വ്യാജ ഇന്ത്യൻ ആധാർ കാർഡും പാൻ കാർഡും ഉണ്ടായിരുന്നു. ഇവ ഉപയോഗിച്ചാണ് പ്രതികൾ ഗ്രേറ്റർ നോയിഡ വെസ്റ്റിൽ വാടക വീട് സ്വന്തമാക്കിയിരുന്നത്. പ്രതികളിൽ നിന്ന് നാല് പാസ്‌പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, ഐഡി കാർഡുകൾ, ഒമ്പത് മൊബൈൽ ഫോണുകൾ, ചില ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post