കാസർകോട് : ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കി അജ്ഞാതൻ. അഭിഭാഷകനായ കെ ശ്രീകാന്തും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് അജ്ഞാതനായ വ്യക്തി വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ശ്രീകാന്തിന്റെ മകളെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
“മോളെ നിനക്ക് അച്ഛൻ ഇല്ലാതാകും ” എന്ന് പറഞ്ഞ് വധഭീഷണി മുഴക്കുകയായിരുന്നു എന്നാണ് കെ ശ്രീകാന്തിന്റെ മകൾ വ്യക്തമാക്കുന്നത്. നേരത്തെ കാസർകോട് വെച്ച് കെ ശ്രീകാന്തിന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ സുരേന്ദ്രന്റെ കാസർകോട് സന്ദർശനത്തിനു ശേഷമായിരുന്നു സംഭവം ഉണ്ടായത്.
വീട്ടിൽ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയ സംഭവത്തെ തുടർന്ന് കെ ശ്രീകാന്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി, മകളെ ഭീഷണിപ്പെടുത്തി എന്നീ വിഷയങ്ങൾ കാണിച്ച് ബേക്കൽ പോലീസിലാണ് കെ ശ്രീകാന്ത് പരാതി നൽകിയിട്ടുള്ളത്.
Discussion about this post