ചെന്നെ: പുതുക്കോട്ടയിൽ വൻ ലഹരിമരുന്ന് വേട്ട. സെൻട്രൽ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ 111.05 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. 48 ബാഗുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. 876 കിലോ കഞ്ചാവും 100 കിലോ ഹാഷിഷും ആണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ഹാഷിഷിന് 110 കോടി രൂപയും കഞ്ചാവിന് 1.05 കോടിയും വില വരും.
മിമിസൽ ബീച്ചീഫിന് സമീപം ഇരൽ പന്നെ ഭാഗത്ത് നടത്തിയ പരിശോധനയിൽ രഹസ്യ താവളത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ശ്രീലങ്കയിലേക്ക് കടത്തുന്നതിനുള്ള ലഹരി ശേഖരമാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചെമ്മീൻ കൃഷി നടത്തുന്ന പ്രദേശത്തിനടുത്ത് രഹസ്യ താവളത്തിൽ ഹാഷിഷും കഞ്ചാവും ഒളിപ്പിച്ചെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണ സംഘം പരിശോധ നടത്തിയത്. പ്രദേശത്ത് ഇപ്പോഴും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post