ജയ്പൂർ: ശത്രുരാജ്യങ്ങളുടെ വെല്ലുവിളികളിൽ നിന്നും ഭാരത മണ്ണിനെകാക്കാൻ തയ്യാറായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ. ജോധ്പൂരിലെ പാകിസ്താൻ അതിർത്തിയ്ക്ക് സമീപം അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ സ്‌ക്വാഡ്രൺ രൂപീകരിച്ചു. പാകിസ്താന്റെ ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക നീക്കം.
ആദ്യം വ്യോമസേനയുടെ ഹിൻഡോൺ വ്യോമതാവളത്തിൽ ആയിരിക്കും ഹെലികോപ്റ്ററുകൾ ആദ്യം എത്തിക്കുക. ഇതിന് ശേഷം ജോധ്പൂരിൽ വിന്യസിക്കും. ഇന്തോ- പാക് അന്തരാഷ്ട്ര അതിർത്തിയ്ക്ക് സമീപം ആകും ഇവയുടെ വിന്യാസം. ഈ വർഷം മെയ് മാസത്തോടെ ഇവയുടെ വിന്യാസം പൂർത്തിയാകുമെന്നാണ് വിവരം. സ്‌ക്വാഡ്രൺ പൂർത്തിയാക്കാൻ ഇന്ത്യയുടെ പക്കലുള്ള ഹെലികോപ്റ്ററുകൾ മതിയാവില്ല. കൂടുതൽ എണ്ണത്തിന്റെ നിർമ്മാണം അമേരിക്കയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവ എത്തുന്നതോട് കൂടി സ്‌ക്വാഡ്രൺ പൂർണമാകും.
നിലവിൽ അതിർത്തികളിൽ ധ്രുവ്, ചേതക് എന്നീ വിമാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇതിന് പുറമേയാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്. നിലവിൽ 22 ഹെലികോപ്റ്ററുകളാണ് വ്യോമസേനയുടെ പക്കൽ ഉള്ളത്.
വായുവിലെ ടാങ്ക് എന്നാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ അറിയപ്പെടുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ഹെലികോപ്റ്ററുകളായ ഇവ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
Discussion about this post