ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ വൻ നേട്ടം കൊയ്ത് ബി ജെ പി. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കും. സംസ്ഥാനത്ത് 10 ലോക്‌സഭാ സീറ്റുകളിൽ എൻ ഡി എ സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കും എന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത് . സംസ്ഥാനത്ത് പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയാണ് പിഎംകെ. കൂടാതെ അവർക്ക് ആറ് ശതമാനത്തോളം ഉറച്ച വോട്ട് ബാങ്കും ഉണ്ട് എന്നത് നിർണ്ണായകമാണ്. വലിയ ആത്മവിശ്വാസമാണ് ഇത് ബി ജെ പി ക്ക് നൽകുന്നത്
പിഎംകെയെ ഒപ്പമെത്തിക്കാൻ ബിജെപി വലിയ രീതിയിൽ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇതാണ് ഇന്നലെ വൈകുന്നേരത്തോട് കൂടെ ഫലം കണ്ടത് . ചെന്നൈയിൽ പിഎംകെ അധ്യക്ഷൻ രാമദാസാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ബിജെപി മുന്നണിയിൽ ചേരരുതെന്ന് ജില്ലാ ഘടകങ്ങൾ അഭിപ്രായം പറഞ്ഞെങ്കിലും അതെല്ലാം രാജ്യതാത്പര്യം മുൻനിര്‍ത്തി തള്ളുന്നുവെന്നാണ് അമ്പുമണി രാമദാസ് വ്യക്തമാക്കിയത്
Discussion about this post