തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ബൈക്ക് സ്റ്റണ്ട്കാർക്ക് വൻ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ സംസ്ഥാന വ്യാപകമായി എംവിഡി മിന്നൽ പരിശോധന നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇത്തരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ 32 ബൈക്കുകൾ എംവിഡി പിടിച്ചെടുത്തു.
ബൈക്ക് സ്റ്റണ്ട് നടത്തിയ 32 പേർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളത്. നിയമലംഘനങ്ങൾ നടത്തിയവരിൽ നിന്നും പിഴയായി 4.7 ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. കൂട്ടത്തിൽ ഏറ്റവും അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ 26 പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം വി ഡി മിന്നൽ പരിശോധനയുമായി ഇറങ്ങിയത്. മത്സരയോട്ടം, വാഹനങ്ങൾ രൂപമാറ്റം വരുത്തൽ തുടങ്ങിയ നിരവധി കുറ്റങ്ങൾക്കാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ ബൈക്ക് അഭ്യാസങ്ങളുടെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകൾ നിരീക്ഷിച്ച് ട്രാഫിക് റോഡ് സേഫ്റ്റി സെല്ലാണ് അഭ്യാസപ്രകടനം നടത്തുന്നവരെ കണ്ടെത്തിയത്.
Discussion about this post