ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗണിൽ യുവാവ് വീട്ടിൽ കയറി കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ജാവേദിനെ എൻകൗണ്ടർ ചെയ്തു കൊലപ്പെടുത്തരുതെന്ന് യുപി പോലീസിനോട് പിതാവ് വിനോദ്. ജാവേദിനെ ചോദ്യം ചെയ്യണം. എന്തിനാണ് തന്റെ മക്കളെ കൊലപ്പെടുത്തിയതെന്ന് ചോദിക്കണം. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അറയണമെന്നും കുട്ടികളുടെ പിതാവ് വ്യക്തമാക്കി.
‘ജാവേദിനെ ചോദ്യം ചെയ്യണം. എന്നാൽ മാത്രമേ എന്റെ കുട്ടികളെ എന്തിനാണ് കൊന്നതെന്ന് അറിയാൻ കഴിയൂ. അയാളെ എൻകൗണ്ടറിൽ കൊന്നാൽ ഈ രഹസ്യം എന്നന്നേക്കുമായി ഇല്ലാതാകും. ഗൂഡാലോചനയുടെ ഭാഗമായാണോ എന്റെ മക്കളെ കൊന്നതെന്ന് അറിയണം. കുടുംബത്തിലെ മറ്റുള്ളവരെ കൂടി അവർ കൊല്ലുമായിരുന്നു’- വിനോദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടും ഇക്കാര്യം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കുട്ടികളെ വിനോദിന്റെ മക്കളെ പ്രതികൾ വീട്ടിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടുന്നതിനിടെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ ഒന്നാം പ്രതി മുഹമ്മദ് സാജിദിനെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.
Discussion about this post