കാബൂൾ: കാണ്ഡഹാറിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടന രംഗത്ത് എത്തി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് കാണ്ഡഹാറിൽ സ്‌ഫോടനം ഉണ്ടായത്. ഇതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയിതിരുന്നു.
ആക്രമണത്തിന് പിന്നാലെ തന്നെ പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടന രംഗത്ത് വന്നത്.
കാണ്ഡഹാറിലെ ന്യൂ കാബൂൾ ബാങ്കിന് മുൻപിലായിരുന്നു ഭീകരാക്രമണം. ഇവിടുത്തെ ജീവനക്കാർക്ക് അധികൃതർ ശമ്പളം വിതരണം ചെയ്യുകയായിരുന്നു. ഇതിനിടയിലേക്ക് ബോംബുമായി ചാവേർ പാഞ്ഞടുക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ബാങ്ക് ജീവനക്കാർ ആണ്. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണ സംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്.
Discussion about this post