ന്യൂഡൽഹി: രാജ്യത്തെ വീടില്ലാത്ത പാവപ്പെട്ടവർക്ക് 3.36 കോടി വീട് നിർമ്മിച്ച് നൽകി ചരിത്രം സൃഷ്ടിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യൊപ്പ് ചാർത്തിയ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെയാണ് 336 ലക്ഷം വീടുകൾ ഭാരത സർക്കാർ നിർമ്മിച്ച് കൊടുത്തത്.
മാർച്ച് മാസം വരെ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ 2.55 കോടിയും നഗരപ്രദേശങ്ങളിൽ 81.55 ലക്ഷവും വീടുകൾ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച് കൈമാറുകയുണ്ടായി.2024 ഫെബ്രുവരി 1-ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ഗവൺമെൻ്റിൻ്റെ 2024-25 ഇടക്കാല ബജറ്റിൽ, ഗ്രാമ പ്രദേശങ്ങളിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 കോടി അധിക വീടുകൾ കൂടി പ്രഖ്യാപിച്ചിരിന്നു
മുൻകാല ഭവന പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, ഈ പദ്ധതിക്ക് കീഴിലുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നു എന്ന പ്രേത്യേകതയും ഉണ്ട്.
പദ്ധതിക്ക് കീഴിലുള്ള വീടുകളിൽ കക്കൂസ്, ജലവിതരണം, വൈദ്യുതി, അടുക്കള തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. ദരിദ്രർക്കും താഴ്ന്ന വരുമാനക്കാർക്കും സുസ്ഥിരവും താങ്ങാനാവുന്നതുമായ ഭവനങ്ങൾ വാഗ്ദാനം ചെയ്യുന്നതാണ് കേന്ദ്രത്തിൻ്റെ ഈ പദ്ധതി പ്രത്യേകിച്ചും ലക്ഷ്യമിടുന്നത്.
എല്ലാവർക്കും വീട് എന്ന പദ്ധതിക്ക് കീഴിൽ, കേന്ദ്ര ഗവൺമെൻ്റ് അതിൻ്റെ എല്ലാ പൗരന്മാർക്കും മികച്ച വീടുകളാണ് നൽകുന്നത് . സ്കീമിന് കീഴിൽ നൽകുന്ന വീടിൻ്റെ ഉടമയോ സഹ ഉടമയോ ആയി സ്ത്രീ ആയിരിക്കണം എന്ന് നിബന്ധന വച്ചതിലൂടെ സ്ത്രീ ശാക്തീകരണവും പദ്ധതിയുടെ ലക്ഷ്യമാണ്.
Discussion about this post