ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച ഡിഎംകെ മന്ത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനാണ് പ്രധാനമന്ത്രിയെ അവഹേളിച്ചത്.
രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രധാനമന്ത്രിയെ അവഹേളിച്ച ഡിഎംകെ മന്ത്രിയുടെ പ്രവൃത്തി ഓക്കാനം ഉളവാക്കുന്നത് ആണെന്ന് ബിജെപി പ്രതികരിച്ചു. എന്നാൽ ഇതിൽ ബിജെപിയ്ക്ക് അതിശയം ഒന്നും തോന്നുന്നില്ല. എല്ലാ ഡിഎംകെ പ്രവർത്തകരുടെയും ഡിഎൻഎയിൽ ഈ വൃത്തികെട്ട രാഷ്ട്രീയ സംസ്‌കാരം അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയെ അവഹേളിച്ചുകൊണ്ട് അനിത രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങളെ എതിർക്കാതെ അതെല്ലാം കനിമൊഴി ആവേശത്തോടെ കേട്ട് ഇരുന്നു. ഇതിനെല്ലാം ജനങ്ങളാകും മറുപടി നൽകുക. ഇക്കുറി തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം ശക്തമായ തിരിച്ചടി നേരിടും. നിയമവും അതിന്റെ കർത്തവ്യം നിർവ്വഹിക്കും. ഇക്കുറി ഉദിച്ചുയരുന്ന സൂര്യൻ അസ്തമിയ്ക്കുകയാകും ചെയ്യുക എന്നും ബിജെപി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ ആയിരുന്നു ഡിഎംകെ മന്ത്രി പ്രധാനമന്ത്രിയെ അവഹേളിച്ചത്. സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലൂടെ പട്ടേൽ വിഭാഗത്തിന്റെ വോട്ടുകൾ സ്വന്തമാക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം എന്നായിരുന്നു മന്ത്രി പറഞ്ഞത്. വോട്ടുകൾ ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി പദ്ധതികൾ നടപ്പിലാക്കുന്നത് എന്നും മന്ത്രി പറഞ്ഞിരുന്നു.
Discussion about this post