ന്യൂഡൽഹി: ബാൾട്ടിമോറിലെ പ്രധാന പാലത്തിൽ കൂട്ടിയിടിച്ച ചരക്ക് കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാർ. സിനർജി മറൈൻ ഗ്രൂപ്പ് പ്രസ്താവനയിലൂടെയാണ് ഇത് അറിയിച്ചത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നത്. ഡാലി എന്നു പേരുള്ള ഒരു കണ്ടെയ്‌നർ കപ്പൽ പാലത്തിൽ ഇടിക്കുകയും അപ്പോൾ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒന്നിലധികം വാഹനങ്ങൾ നദിയിലേക്ക് വീഴുകയുമായിരിന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ തകർച്ചയെക്കുറിച്ചും തിരച്ചിൽ, രക്ഷാപ്രവർത്തനം തുടരുന്നതിനെക്കുറിച്ചും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മേരിലാൻഡ് ഗവർണർ വെസ് മൂർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് സത്യത്തിൽ സംഭവിച്ചത് ?
യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് അനുസരിച്ച്, തുറമുഖത്ത് നിന്ന് പുറപ്പെടുമ്പോൾ തന്നെ കണ്ടെയ്നർ കപ്പലിന് അതിന്റെ മേലുള്ള നിയന്ത്രണം നഷ്ടപെടുകയാണുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പാലവുമായി കൂട്ടിയിടിക്കുന്നതിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടെന്ന് കപ്പലിലെ ജീവനക്കാർ മേരിലാൻഡ് അധികൃതരെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ആഘാതം പാലത്തിൻ്റെ പൂർണമായ തകർച്ചയിൽ കലാശിച്ചു.
Discussion about this post