കൊച്ചി: തുടർച്ചയായ ഏഴ് തവണ നോടീസ് അയച്ചിട്ടും ഇ ഡി ക്ക് മുന്നിൽ ഹാജരാകാതെ മുൻ ധനമന്ത്രി തോമസ് ഐസക്. ഹാജരാകാതിരുന്നാൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ എന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയുകയും ചെയ്യും. ഭരണ ഘടനാ സ്ഥാപനങ്ങൾ ആയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ളവരുമായി സംസ്ഥാനങ്ങൾ സഹകരിക്കണം എന്ന് സുപ്രീം കോടതി കർശന നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പരാമർശം വന്നിരിക്കുന്നത്.
മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കവെ ഇ.ഡി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്നും ഐസക് നേരത്തെ പറഞ്ഞത് പോലെ ഇതിന്റെ മേലധികാരി മുഖ്യമന്ത്രി ആണെന്നുള്ള വാദം നിലനിൽക്കില്ലെന്നും ഇഡി വ്യക്തമാക്കി.
ഫണ്ട് ചെലവഴിക്കലിൽ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും ഇ.ഡിയുടെ കൗണ്ടർ അഫിഡവിറ്റിലുണ്ടായിരുന്നു. ഇപ്പോൾ ഇ ഡി യുടെ കസ്റ്റഡിയിൽ ഉള്ള അരവിന്ദ് കേജ്രിവാളിന് സമാനമായി ആറ് തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെ വിമർശിച്ച ഇഡി, നിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റിയതിനിടയിലാണ് ഏഴാമത്തെ സമൻസ് ഇ.ഡി അയച്ചിരിക്കുന്നത്.
Discussion about this post