ന്യൂഡൽഹി: കലാപത്തിൽ പങ്കാളിയായതിനും സാമ്പത്തിക സഹായം നൽകിയതിനും ആം ആദ്മി കൗൺസിലർ താഹിർ ഹുസൈന് ജാമ്യം നിഷേധിച്ച് ഡൽഹി കോടതി.
യുഎ(പി)എ നിയമപ്രകാരവും സാക്ഷികളുടെ മൊഴിയനുസരിച്ച് അദ്ദേഹത്തിനുള്ള പങ്കും കണക്കിലെടുത്താണ് കർക്കർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ഹർജി തള്ളിയത്.
“ആയതിനാൽ , മുകളിൽ ചർച്ച ചെയ്ത വസ്തുതകളും UA (P)A യുടെ 43(D)(5) പ്രകാരമുള്ള ബാറും കണക്കിലെടുക്കുമ്പോൾ, ജാമ്യം അനുവദിക്കുന്നതിന് യോഗ്യമായ കേസായി അപേക്ഷകൻ്റെ കേസ് കോടതി കാണുന്നില്ല,” മാർച്ച് 30ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറഞ്ഞു.
2020ലെ നോർത്ത് ഈസ്റ്റ് ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് 2020 ഏപ്രിൽ 6 ന് നിലവിലെ എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം പൂർത്തിയായതിന് ശേഷം 2020 സെപ്റ്റംബർ 16 നാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ, രേഖകൾ പരിശോധിച്ച ശേഷം, പ്രതികൾക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് അഭിപ്രായമുണ്ടെന്ന് കോടതി പറഞ്ഞു.
Discussion about this post