ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസ് ബന്ധപ്പെട്ട് ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്‌ലോട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയക്കും. അഴിമതിക്കേസ് ബന്ധപ്പെട്ട് രണ്ട് തവണ കൈലാഷ് ഗെഹ്‌ലോട്ടിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഗെഹ്ലോട്ട് അന്നത്തെ എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് തന്റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ അനുമതി നൽകിയതായി ആണ് ഇഡിയുടെ കണ്ടെത്തൽ. അദ്ദേഹം തന്റെ മൊബൈൽ നമ്പറുകൾ ഇടയ്ക്കിടെ മാറ്റിയിരുന്നതായും ഇഡി പറയുന്നു.
അതേസമയം മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 15 ദിവസമാണ് കസ്റ്റഡി കാലാവധി. കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
കെജ്രിവാളിന് പുറമെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻ മന്ത്രി സത്യേന്ദർ ജെയിൻ, രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരും മദ്യനയ കേസിൽ അറസ്റ്റിലായിട്ടുണ്ട് .
Discussion about this post