വിശാഖപട്ടണം: ഡൽഹി ക്യാപിറ്റൽസിന്റെ ലോകത്തൊരു ബൗളർമാരെ തച്ചുതകർത്ത് ഐ പി ൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടോട്ടൽ സ്കോർ ചെയ്ത മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിന്റെ ആധികാരിക ജയം.
നേരത്തെ ടോസ് നേടിയ കെകെആർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ സാധൂകരിച്ചു കൊണ്ട് ബൗളിംഗ് ഓൾ റൗണ്ടർ സുനിൽ നരേൻ അടിച്ചു തകർത്തപ്പോൾ ഡൽഹി ബൗളർമാർക്ക് വെറും കാഴ്ചക്കാരായി നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ. മുകേഷ് കുമാർ, കുൽദീപ് യാദവ് എന്നിവരില്ലാതെ കളിക്കാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ സുനിൽ നരൈനും പുതുമുഖ താരമായ അംഗൃഷ് രഘുവംശിയും തച്ചു തകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അവസാന ഓവറുകളിൽ റിങ്കു സിങ്ങും, ആന്ദ്രേ റസലും കൂടെ അരങ്ങു തകർത്തപ്പോൾ തലനാരിഴയ്ക്കാണ് ഐ പി എല്ലിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ടോട്ടൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിസ് ആയത്.
അതെ സമയം രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി ഒന്ന് പൊരുതാൻ പോലും ആകാതെ പരാജയം സമ്മതിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. ആദ്യ പവർ പ്ലേയ്ക്കുള്ളിൽ തന്നെ 4 വിക്കറ്റുകൾ നഷ്ടപെട്ട ഡൽഹി, കളിയുടെ ആദ്യ പകുതിയിൽ തന്നെ പൂർണ്ണമായും കളി ഉപേക്ഷിച്ച നിലയിലായിരുന്നു. ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും ട്രിസ്റ്റാൻ സബ്‌സിന്റെയും ചെറുത്ത് നിൽപ്പാണ് വലിയ നാണക്കേടിൽ നിന്നും ഡൽഹിയെ രക്ഷിച്ചത്.
ഇതോടു കൂടി ചരിത്രത്തിലാദ്യമായി തങ്ങളുടെ ആദ്യ മൂന്ന് കളികളും ജയിക്കുവാൻ കെ കെ ആറിനായി
Discussion about this post