പിണറായി പൊലീസിനെ വിശ്വാസമില്ല; ആലപ്പുഴയിൽ ഹമാസ് വേഷം ധരിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയതിൽ ഐ ബി ഇടപെടുന്നു
കായംകുളം: എംഎസ്എം കോളജില്‍ ആര്‍ട്‌സ് ഡേയുടെ ഭാഗമായി ഹമാസ് ഭീകരരുടെ വേഷം ധരിച്ചു മാര്‍ച്ച് നടത്തിയതില്‍ പോലീസ് അന്വേഷണം തൃപ്തികരം അല്ലെന്ന് റിപ്പോർട്ട്. ഭീകര പ്രസ്ഥാനങ്ങളെ അനുകരിച്ച് പ്രകടനം നടത്തുന്നത് യു എ പി എ യുടെ പരിധിയിൽ വരുമെങ്കിലും സംഭവത്തെ നിസ്സാരവത്കരിക്കാനുള്ള ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ സംഭവത്തെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഏഴിന് കോളജ് കാമ്പസില്‍ നിന്നാരംഭിച്ച് ദേശീയപാതയില്‍ ഒരു കിലോമീറ്ററോളം നടന്ന ഹമാസ് അനുകൂല മാര്‍ച്ചിനെ പറ്റിയാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വിശദീകരണം ചോദിച്ചിരിക്കുന്നത്. .
കഴിഞ്ഞ മാസം ഏഴിന് കോളജ് കാമ്പസില്‍ നിന്നാരംഭിച്ച് ദേശീയപാതയില്‍ ഒരു കിലോമീറ്ററോളം ആണ് ഭീകര സംഘടനയായ ഹമാസിന്റെ വേഷം അണിഞ്ഞ് വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മറച്ചുവച്ചു വച്ചതായും ആരോപണമുണ്ട് . ഹമാസ് ഭീകരവാദികളുടെ വേഷ വിതാനങ്ങളോടെ ഡമ്മി തോക്കുകളും പതാകകളുമേന്തിയായിരുന്നു മാര്‍ച്ച്. നിരവധി വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
കളിത്തോക്കുകളെന്നു നിസ്സാരമാക്കിയാണ് ജില്ലാ പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഭീകര സംഘടനകളുടെയും മറ്റു ദേശ വിരുദ്ധ ശക്തികളുടെയും പതാകകളേന്തി ശക്തി പ്രകടനം നടത്തുന്നത് യുഎപിഎ പരിധിയില്‍ വരുമെന്നിരിക്കേയാണ് കേരള പോലീസ് ഈ നിലപാട് സ്വീകരിക്കുന്നത് . മുഖംമൂടി ധരിച്ച്, കണ്ണുകള്‍ മാത്രം കാണിച്ച്, കൈകളില്‍ വ്യാജ ആയുധങ്ങളുമായി ഒരുസംഘം മാര്‍ച്ച് നടത്തിയിട്ടും പോലീസ് ഒരു നടപടിയും എടുക്കുന്നില്ല എന്ന് വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ് . കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറലായിട്ടും പോലീസ് മൗനം പാലിക്കുകയാണ്.








