കൊച്ചി: ഇ ഡി കോടതി മുമ്പാകെ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ നിന്നും, തോമസ് ഐസക് വിശദീകരണം നൽകേണ്ട പല കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതിനായി തോമസ് ഐസക്കിനെ വിളിപ്പിക്കുകയോ രേഖാമൂലം വിശദീകരണം ആവശ്യപ്പെടുകയോ ഇ ഡി ക്ക് ചെയ്യാമെന്നും, ഏത് രീതി വേണമെന്ന് ഇ ഡി ക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാലും, തോമസ് ഐസക് സ്ഥാനാർത്ഥി ആയതിനാലും തല്ക്കാലം നടപടികൾ, നിർത്തി വെക്കാമെന്നും കോടതി നിർദ്ദേശിച്ചു. അതെ സമയം കേസ് മെയ് 22 ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
കിഫ്‌ബി കേസിൽ അകപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്ന തോമസ് ഐസക്കിന് ആശ്വാസമായിരിക്കുകയാണ്, തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സമയം നീട്ടി നൽകാനുള്ള ഹൈക്കോടതി വിധി. ഇന്നത്തെ വിധി തോമസ് ഐസക്കിനെ ഒരു തരത്തിലും കേസിൽ നിന്നും ഒഴിവാക്കില്ലെങ്കിലും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിടുന്ന തരത്തിൽ ജയിൽ വാസം പോലുള്ള നടപടികളിൽ നിന്നും തിരഞ്ഞെടുപ്പ് കഴിയും വരെ അദ്ദേഹത്തെ രക്ഷിക്കാൻ ഹൈക്കോടതി വിധിക്ക് ആയിട്ടുണ്ട് .
മസാല ബോണ്ട് സമാഹരണത്തിൽ കിഫ്‌ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസർവ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നത്. അതെ സമയം മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നിരന്തരം സമൻസ് അയക്കുന്നു എന്ന പരാതിയാണ് മുൻ ധനമന്ത്രി കൂടിയായ തോമസ് ഐസക്ക് സമർപ്പിച്ചിരിക്കുന്നത്.
Discussion about this post