മിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ വൻ സ്‌ഫോടനം. തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൊലോഗ്നയ്ക്ക് സമീപമുള്ള ബാർഗിയിലെ എനൽസ് എന്ന കമ്പനിയുടെ ജലവൈദ്യുത നിലയത്തിലാണ് തീപിടുത്തമുണ്ടായത്. പ്ലാന്റിലെ അറ്റകുറ്റ പണിക്കിടെയാണ് അപകടം. ടർബനിൽ ഉണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. 50 വർഷമായി എനൽ കമ്പനി കൈകാര്യം ചെയ്യുന്നു. ഇതുവരെയും ഇത്തരം സംഭവങ്ങൾ സംഭവങ്ങൾ നടന്നിട്ടില്ലെന്ന് കമുഗ്നാനോ മേയർ മാർക്കോ മസിനാര പറഞ്ഞു.
മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. തീപിടുത്തത്തിൽ ഡാം ബേസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവസമയത്ത് പ്ലാന്റ് ഓഫ്‌ലൈൻ ആയിരുന്നു. അതുകൊണ്ട് വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അനുശോചനം അറിയിച്ചു.
Discussion about this post