Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

കാർഗിൽ ഓർമ്മകളിലെ നൂറ് രാഖികൾ

രാം നാഥ് . എസ്

by Brave India Desk
May 26, 2020, 06:29 pm IST
in Sainikam
Share on Facebook
Tweet
WhatsAppTelegram

1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു ജൂനിയർ ഓഫീസർ കൂടി കക്സറിൽ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നു. സഹോദരിക്ക് എഴുതിയ കത്തിൽ ആ ഓഫീസറെപ്പറ്റി അമിത് ഭരദ്വാജ് പറഞ്ഞതിങ്ങനെ. ” ഒരു പുതിയ കുട്ടി എന്റെ യൂണിറ്റിൽ ചേർന്നിട്ടുണ്ട്. ലെഫ്റ്റനന്റ് സൗരവ് കാലിയ.എനിക്ക് വേണ്ടതെല്ലാം അവൻ ചെയ്തു തരുന്നു. ഒടുവിൽ എന്നെ സാർ എന്ന് വിളിക്കാൻ ഒരാളായി “.

കനത്ത മഞ്ഞുവീഴ്ചയിൽ നിയന്ത്രണരേഖയിലെ ചില പോസ്റ്റുകളിൽ നിന്ന് സൈന്യം പിൻമാറിയ സമയമായിരുന്നു. പെട്രോളിങ്ങിനുമാത്രം ആ സ്ഥലങ്ങളിൽ പോകും. 1999 മേയ് 17ന് ബേസ് കമാൻറർക്ക് ക്യാപ്റ്റൻ അമിത് ഭരദ്വാജ് വയർലെസ് സന്ദേശം നൽകി.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

”കക്ക്സർ മേഖലയിലെ ബജ്രംഗ് പോസ്റ്റിൽ പെട്രോളിംഗിനു പോയ സൗരവ് കാലിയയെപ്പറ്റി വിവരമൊന്നുമില്ല. വയർലെസിൽ കിട്ടുന്നുമില്ല. ഞാൻ അന്വേഷിച്ചു പോവുകയാണ്. 30 പേരുടെ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. ”

ബജ്രംഗ് പോസ്റ്റിലെത്തിയ അമിത് ഭരദ്വാജിനും ടീമിനും നേർക്ക് കനത്ത് വെടിവെപ്പുണ്ടായി. ഇവർ തിരിച്ചടിക്കാനും തുടങ്ങി. എന്നാൽ നൂറുകണക്കിന് പാക്കിസ്ഥാൻ സൈനികർ ബജ്രംഗ് പോസ്റ്റ് കയ്യടക്കിയിരുന്നു. പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലായ അമിത് തന്റെ സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു.

“നിങ്ങൾ തിരിച്ചിറങ്ങണം. ഞാൻ കവർ ഫയർ ചെയ്തു കൊള്ളാം. കൂടുതൽ സൈനികരെ ഇങ്ങോട്ടയക്കാൻ കമാൻറിങ് ഓഫീസറോട് പറയണം.അസാധാരണമായതെന്തോ സംഭവിക്കുന്നുണ്ട് ”

ക്യാപ്റ്റന്റെ നിർബന്ധത്തിന്നു വഴങ്ങി ടീം പിൻമാറി. എന്നാൽ അമിത് ഭരദ്വാജിന്റെ ബഡ്ഡിയായ ഹവീൽദാർ രജ് വീർ സിംഗ് പിൻമാറാൻ തയ്യാറായില്ല. നിങ്ങളെ ഉപേക്ഷിച്ച് ഞാൻ ഇവിടെ നിന്നു പോകില്ല എന്ന് രജ് വീർ പറഞ്ഞു. മരണം ഉറപ്പാണെന്നും നിങ്ങൾ കുടുംബവും കുട്ടികളും ഉള്ളയാളാണെന്നും പിന്മാറണമെന്നും അമിത് പറഞ്ഞു. മരിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച് എന്നായിരുന്നു രജ് വീറിന്റെ മറുപടി.

ദേഷ്യം വന്ന ക്യാപ്റ്റൻ അമിത് പറഞ്ഞു, “ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ്. അനുസരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും ”

ഹവീൽദാർ പറഞ്ഞു. “സാർ, നമ്മൾ രണ്ടു പേരും ജീവനോടെ അവശേഷിച്ചാൽ താഴെയെത്തുമ്പോൾ എനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊള്ളൂ. പക്ഷെ നിങ്ങളെ തനിച്ചാക്കി ഞാൻ പോകില്ല”

കാർഗിൽ യുദ്ധം ആരംഭിച്ചു. പിന്നീട് അമിത് ഭരദ്വാജിനെയും രജ് വീറിനെപ്പറ്റിയും വിവരമൊന്നുമുണ്ടായില്ല.

ജൂൺ 4 ന് വീട്ടിലേക്ക് പട്ടാളത്തിൽ നിന്നും എഴുത്തുവന്നു. മേയ് 17 മുതൽ അമിത് മിസ്സിംഗ് ആണ്. ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു കത്തിൽ. പിറ്റേ ദിവസം ഫോൺ വന്നു.

” ഞാൻ കശ്മീരിൽ നിന്നാണ് വിളിക്കുന്നത്. പേര് വെളിപ്പെടുത്തുന്നില്ല.ക്യാപ്റ്റൻ അമിത് ജീവനോടെയില്ല”

എന്താണ് സംഭവിച്ചതെന്ന് സഹോദരി ചോദിച്ചു. ബജ്രംഗ് പോസ്റ്റിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു. ശരീരം എപ്പോൾ വീട്ടിലെത്തുമെന്ന് സഹോദരി ചോദിച്ചപ്പോൾ ശരീരം കിട്ടിയില്ലാ എന്നായിരുന്നു മറുപടി. പിന്നെങ്ങനെ മരണം ഉറപ്പിച്ചു എന്ന് സഹോദരി ചോദിച്ചു. “ശരീരം സൈനികർ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവർക്ക് അതെടുക്കാൻ പറ്റുന്നില്ല. പാക്കിസഥാൻ ഭാഗത്ത് നിന്ന് ശക്തമായ വെടിവെപ്പാണ്. മരിച്ചുവെന്നുറപ്പാണ്. നിങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞു മനസ്സിലാക്കൂ.” 57 ദിവസങ്ങൾക്കു ശേഷം കാർഗിൽ യുദ്ധം അവസാനിച്ച ജൂലൈ 13 നാണ് അമിത് ഭരദ്വാജിന്റെയും രജ് വീറിൻെറയും ശരീരം ഭാരതത്തിന് വീണ്ടെടുക്കാനായത്. തന്റെ റൈഫിൾ നെഞ്ചോടു ചേർത്തു പിടിച്ച് മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു അമിതിന്റെ ശരീരം. സമീപത്ത് നിന്ന് 10 പാക്കിസ്ഥാൻ സൈനികരുടെ ശവശരീരം കണ്ടെത്തി.

1999 ജൂലായ് 14ന് ആ ധീര സൈനികന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശരീരം അഭിമാനത്തോടെ ജയ്പ്പൂർ നഗരം ഏറ്റുവാങ്ങി.

അമിതിന്റെ അച്ഛനൊഴികെ എല്ലാവരും മരണത്തോട് പൊരുത്തപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തുന്നത് വരെ ” അവൻ അതിർത്തിയിൽ ശത്രുക്കളോട് പോരാടിക്കൊണ്ടിരിക്കുകയാണ് ” എന്നായിരുന്നു അച്ഛന്റെ വിശ്വാസം. ആശ്വസിപ്പിക്കാനെത്തിയവരോടും അദ്ദേഹം ഇതായിരുന്നു പറഞ്ഞത്.

1999 ൽ അമിതിനു വേണ്ടി സഹോദരി സുനിത ഭരദ്വാജ് തയ്യാറാക്കിയ രാഖി അണിയാൻ അമിത് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടുള്ള ഓരോ വർഷവും അമിതിന്റെ ബറ്റാലിയനിലെ സൈനികർക്കായി സുനിത ഭരദ്വാജ് രക്ഷാബന്ധൻ ദിനത്തിൽ രാഖി അയച്ചു കൊടുക്കും. ചില വർഷങ്ങളിൽ സൈനികർക്കൊപ്പമായിരുന്നു അവരുടെ രക്ഷാബന്ധൻ ആഘോഷം. പല സൈനികരും ബറ്റാലിയൻ വിട്ടെങ്കിലും ചിലരൊക്കെ വിരമിച്ചിട്ടും ഇന്നും രാഖി അയയ്ക്കുന്ന കാര്യം സുനിത മുടക്കിയിട്ടില്ല. ധീരനായ തന്റെ സഹോദരന്റെ ദീപ്തമായ ഓർമ്മകളാണ് അതിലൂടെ ഉണരുന്നതെന്ന് അവൾക്കറിയാം.

Tags: featuredSainikam
Share18
Tweet
SendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

‘വന്ദേമാതരം പാടണമെങ്കിൽ മുഖ്യമന്ത്രിക്ക് പാണക്കാട്ടുനിന്ന് അനുമതി വേണമായിരിക്കും, പക്ഷേ ബിജെപിക്ക് അത് ആവശ്യമില്ല ‘ ; രൂക്ഷ വിമർശനവുമായി ഷോൺ ജോർജ്

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies