ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി അക്രമത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലൈംഗിക ചൂഷണം, ഭൂമി കൈയേറ്റം, വോട്ടവകാശ നിഷേധം ഒരു തരത്തിലുള്ള നിർബന്ധിത കുടിയേറ്റം തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി വെളിപ്പെടുത്തി.
ഇതിനെ തുടർന്ന് പ്രസ്തുത മനുഷ്യാവകാശ ലംഘനങ്ങളിൽ എൻഎച്ച്ആർസി 12 ശുപാർശകൾ അടങ്ങുന്ന അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിനും സംസ്ഥാന പോലീസിനും അയയ്ക്കാൻ എൻഎച്ച്ആർസി തീരുമാനിക്കുകയും, ഇതിന്മേൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന റിപ്പോർട്ടുകൾ എട്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഫെബ്രുവരി മുതൽ സന്ദേശ്ഖാലി നിവാസികൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടതിന് പിന്നാലെയാണ് കമ്മീഷൻ്റെ തീരുമാനം.
എൻഎച്ച്ആർസി റിപ്പോർട്ടിൻ്റെ പകർപ്പ് സിബിഐയ്ക്കും അയച്ചു കൊടുത്തിട്ടുണ്ട്.
താമസക്കാർ പോലീസിൽ പരാതിപ്പെട്ടപ്പോൾ പോലീസ് പ്രശ്ന പരിഹാരത്തിനായി ആരോപണ വിധേയനായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എം പി ഷെയ്ഖ് ഷാജഹാൻ ഉൾപ്പെടെയുള്ള പ്രതികളെ സമീപിക്കാൻ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post