ടെൽ അവീവ്: ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ആക്രമണം നടത്തിയിരിക്കുന്നത് . ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ ആക്രമണത്തെ പ്രതിരോധപരമായും ആക്രമണോൽസുകമായും നേരിടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇറാൻ നേരിട്ട് ഒരു ആക്രമണം നടത്തി എന്നത് രാജ്യത്തെ ഞെട്ടിച്ചിട്ടില്ല, ഈ ആക്രമണം വർഷങ്ങളായി പ്രതീക്ഷിക്കുന്നതാണ്, അതിനാൽ തന്നെ ഇസ്രായേൽ സൈന്യം അതിന് വേണ്ടി സർവ്വ സജ്ജമാണ്. നെതന്യാഹു പ്രതികരിച്ചു
ഇറാൻ 200-ലധികം ഡ്രോണുകളും മിസൈലുകളും ഇസ്രായേലിന് നേരെ വിക്ഷേപിച്ചു, ഇറാന്റെ നിഴൽ സംഘടനകളും സഖ്യകക്ഷികളും ഇസ്രായേലി സ്ഥാനങ്ങളിൽ ഏകോപിത ആക്രമണം നടത്തിയതായി ഇസ്രായേൽ പറഞ്ഞു. എന്നാൽ നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണം 99 ശതമാനവും പരാജയപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. എല്ലാ മുന്നണികളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്, ഏതൊരാക്രമണവും നേരിടാൻ ഇസ്രായേൽ സൈന്യം സർവ്വ സജ്ജമാണ്. സൈന്യം വ്യക്തമാക്കി.
ഇസ്രയേലിനുനേരെ ഇറാൻ തൊടുത്തുവിട്ട എല്ലാ ഡ്രോണുകളും മിസൈലുകളും വീഴ്ത്താൻ യുഎസ് സേന സഹായിച്ചതായി പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തൻ്റെ “ഇരുമ്പ് കോട്ട” കണക്കെയുള്ള പിന്തുണ താൻ ആവർത്തിച്ച് വാഗ്ദാനം ചെയ്തതായി ജോ ബൈഡൻ പറഞ്ഞു . ഇറാൻ നടത്തുന്ന ആക്രമണത്തിന് എതിരെ “ഏകീകൃത നയതന്ത്ര പ്രതികരണം” ഏകോപിപ്പിക്കാൻ സമ്പന്ന രാഷ്ട്രങ്ങളുടെ G7 ഗ്രൂപ്പിലെ തൻ്റെ സഹ നേതാക്കളെ വിളിച്ചുകൂട്ടുമെന്നും ബൈഡൻ വ്യക്തമാക്കി.
Discussion about this post