റായ്പൂർ : ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാല് പേരെ കൂടെ കസ്റ്റഡിയിൽ എടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) . ആന്റു ടിർക്കി, പ്രിയരഞ്ജൻ സഹായ്, ബിപിൻ സിംഗ്, ഇർഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഈ കേസിൽ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം എട്ടായി .
മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ ഹേമന്ത് സോറൻ ഹോത്വാറിലെ ബിർസ മുണ്ട ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മുഖ്യപ്രതിയും റവന്യൂ വകുപ്പ് മുൻ സബ് ഇൻസ്‌പെക്ടറുമായ ഭാനു പ്രതാപ് പ്രസാദ്, മുഹമ്മദ് സദ്ദാം ഹുസൈൻ, അഫ്ഷർ അലി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളോടൊപ്പം ജെഎംഎം മേധാവിയുടെ കൈവശം 36 ലക്ഷത്തിലധികം രൂപ ഇഡി കണ്ടെടുത്തിരുന്നു. 8.5 ഏക്കർ വിസ്തൃതിയുള്ള ഭൂമി മുൻ മുഖ്യമന്ത്രി സമ്പാദിച്ചതായും ഇത് ക്രിമിനൽ വരുമാനത്തിന്റെ ഭാഗമാണെന്നും ഇഡി ഇയാൾക്കെതിരെ ആരോപിക്കുന്നു.











