ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങൾ തകർക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്) തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . വിഷയത്തിൽ ഇൻഡി സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസ് മറുപടി പറയണമെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി.
“സിപിഐ(എം) തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി, അതിൽ തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ആണവായുധങ്ങൾ തകർക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സിപിഐ എമ്മിൻ്റെ ഈ വാഗ്ദാനം നിങ്ങൾ എന്ത് ചെയ്യുമെന്ന് കോൺഗ്രസ് പാർട്ടിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” കാസർകോട് ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സിംഗ് പറഞ്ഞു.
“ഒന്നല്ല അഞ്ച് വിജയകരമായ ആണവ പരീക്ഷണങ്ങൾ നടത്തി അടൽ ജി ഇന്ത്യക്ക് ആണവശക്തിയുടെ പദവി നൽകി,” എന്നാൽ ഇപ്പോൾ , ഇന്ത്യയുടെ ശക്തി ദുർബലപ്പെടുത്താനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് .
പാക്കിസ്ഥാനും ചൈനയ്ക്കും ആണവായുധങ്ങൾ ഉണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം അതിനാൽ തന്നെ , ഇന്ത്യയുടെ ആണവായുധങ്ങൾ നശിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിൻ്റെ സുരക്ഷ ഇല്ലാതാക്കുന്ന പ്രവർത്തിയാണ്. അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ ചൈനയോടുള്ള സമീപനം എന്താണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അത് കൊണ്ട് തന്നെ ഇന്ത്യയുടെ ആണവായുധങ്ങൾ നശിപ്പിക്കുക എന്ന തീരുമാനം അറിയാതെയോ വ്യക്തമായ ധാരണയില്ലാതെയോ ചെയ്തതില്ലെന്ന് വ്യക്തമാണ്
Discussion about this post