ന്യൂഡൽഹി: ഇന്ന് പല കാര്യങ്ങൾക്കും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം മേടിക്കുന്നുണ്ട്. എന്നാൽ ഈ അവസ്ഥ പരിപൂർണ്ണമായും മാറി, മറ്റ് ലോക രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും സഹായങ്ങൾ സ്വീകരിക്കുന്ന ഒരു കാലം അതി വിദൂരമല്ലെന്നും, ഇന്ത്യയുടെ വളർച്ച ആ ദിശയിലേക്കാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രതിരോധ സേനകളുടെ സംയുക്ത മേധാവി അനിൽ ചൗഹാൻ.
2024-ലെ ഇന്ത്യൻ ഡിഫ്‌സ്‌പേസ് സിമ്പോസിയത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച അദ്ധേഹം , ബഹിരാകാശത്തെ അന്തിമ അതിർത്തി എന്നാണ് വിശേഷിപ്പിച്ചത്.
ബഹിരാകാശത്തെ അന്തിമ അതിർത്തി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. യുദ്ധം ബഹിരാകാശത്തേക്ക് എത്തരുത് എന്നാണ് ലോക ആഗ്രഹിക്കുന്നത് എങ്കിലും, നിലവിൽ യുദ്ധ സാഹചര്യം ബഹിരാകാശത്തിൽ എത്തി കഴിഞ്ഞു എന്ന് ഇന്ന് അവിടെ നടന്നു കൊണ്ടിരിക്കുന്ന തീവ്രഗതിയിലുള്ള മുന്നേറ്റങ്ങൾ കണ്ടാൽ നമുക്ക് മനസിലാവും അനിൽ ചൗഹാൻ പറഞ്ഞു.
ബഹുരാകാശത്തെ സംബന്ധിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൂടാതെ മറ്റ് സേവനങ്ങളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട് എന്നാൽ ഇന്നത്തെ ഇന്ത്യയുടെ വളർച്ച കാണുമ്പോൾ മറ്റ് രാജ്യങ്ങൾക്കുള്ള സേവന ദാതാവായി ഇന്ത്യ മാറുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.
Discussion about this post