തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. കേരളത്തിലെ ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദിയെക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുന്നത് പിണറായി ആണെന്നും എം എം ഹസ്സൻ കുറ്റപ്പെടുത്തി.
സിപിഐഎമ്മും കോൺഗ്രസ്സും ഇൻഡി മുന്നണിയുടെ ഭാഗമാണ്.
എന്നാൽ കേരളത്തിൽ സിപിഐഎം മുന്നണി മര്യാദകൾ പാലിക്കുന്നില്ല. മോദി അധികാരത്തിൽ വന്നാൽ ഇനി ഒരു വോട്ടെടുപ്പ് രാജ്യത്ത് ഉണ്ടാകുമോ എന്നുപോലും അറിയില്ല. കേരളത്തിൽ എത്തിയ മോദി പിണറായി വിജയനെ രൂക്ഷമായ വിമർശിച്ചിട്ടും അദ്ദേഹം തിരികെ ഒന്നും പറഞ്ഞില്ല. പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണം നടത്താൻ മാത്രമാണ് പിണറായി വിജയന് കഴിയുന്നത്. ഇത് ബിജെപി-സിപിഐഎം അന്തർധാരയാണ് കാണിക്കുന്നത് എന്നും എം എം ഹസ്സൻ കുറ്റപ്പെടുത്തി
ഇന്ത്യയെ ഏക മത രാഷ്ട്രം ആക്കാനുള്ള നീക്കം ആണ് മോദി നടത്തുന്നത്. മോദി അധികാരത്തിൽ വന്നാൽ ഭരണഘടന പോലും മാറ്റിയെഴുതുമോ എന്നാണ് ആശങ്ക. ഇന്ത്യയെ രക്ഷിക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും എം എം ഹസ്സൻ വ്യക്തമാക്കി.
Discussion about this post