ബംഗളൂരൂ : മഞ്ഞ അനാക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരൻ ബംഗളൂരുവിൽ പിടിയിലായി. പത്ത് മഞ്ഞ അനാക്കോണ്ടകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്. ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്‌ട്രവിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. . ബാങ്കോക്കിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളുടെ ചെക്ക്-ഇൻ ബാഗിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പമ്പുകളെ കണ്ടെത്തിയത്.
ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന ഒരു ഇനമാണ് മഞ്ഞ അനാക്കോണ്ട. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജന്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്. ഇയാൾ ഇന്ത്യയിലേക്ക് എന്തിനാണ് പാമ്പുകളെ കൊണ്ടുവന്നത് ആർക്ക് കൈമാറാനായിരുന്നു ഉദ്ദേശ്യം എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേക്ഷിച്ച് വരികയാണ് എന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം, ബാങ്കോക്കിൽ നിന്ന് ഒരു യാത്രക്കാരൻ കങ്കാരുക്കുഞ്ഞിനെ ഉൾപ്പെടെ 234 വന്യമൃഗങ്ങളെ കടത്താൻ ശ്രമിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയും ചെയ്തു. പ്ലാസ്റ്റിക് പെട്ടിയിലായിരുന്നു കങ്കാരുവിനെ കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ ലഗേജുകൾ പരിശോധിച്ചത്. അപ്പോഴാണ് ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിൽ പെരുമ്പാമ്പ്, ചാമിലിയൻ, ഉറുമ്പുകൾ, ആമകൾ, ചീങ്കണ്ണികൾ എന്നിവയെ കണ്ടെത്തിയത്.
Discussion about this post