ന്യൂഡൽഹി : 10 വർഷത്തിനിടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ 300 മടങ്ങ് വളർച്ച നേടിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 2014-ൽ 350 സ്റ്റാർട്ടപ്പുകൾ ആയിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം കഴിഞ്ഞ പത്ത് വർഷത്തിനിടെ അവയുടെ എണ്ണം 300 മടങ്ങ് വർദ്ധിച്ചു. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി എന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണത്തിൽ പോലും അതിവേഗ വളർച്ചയാണ് പത്ത് വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ഇന്ത്യയിലെ ജനങ്ങൾ തൊഴിൽ എന്നത് ഒരു സർക്കാർ ജോലിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തിരിച്ചറിഞ്ഞതായിരുന്നു കഴിഞ്ഞ 10 വർഷങ്ങൾ. തൊഴിൽ മേഖലകളിൽ പുതിയ വഴികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി എപ്പോഴും രാജ്യത്തെ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഈ രാജ്യത്തെ യുവാക്കളെ ബോധവത്കരിക്കാൻ പ്രധാനമന്ത്രി എന്ന നിലയിൽ മോദി കഠിനവും ബോധപൂർവവുമായ ശ്രമം നടത്തിയിട്ടുള്ളത് എന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റപ്പോൾ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ് വ്യവസ്ഥ ആയിരുന്നു. എന്നാൽ തുടർന്നുള്ള 10 വർഷങ്ങളിൽ
പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങൾ ബഹിരാകാശം, റെയിൽവേ, റോഡുകൾ, ഇൻഫ്രാസ്ട്രക്ചർ, ഇലക്‌ട്രോണിക്‌സ്-ആശയവിനിമയം എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് ഉത്തേജനം നൽകി. മികച്ച ഭരണത്തിലൂടെ മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ 10-ാം റാങ്കിൽ നിന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിച്ചു. ഇപ്പോൾ അത് മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പിലാണ്. 2024 ന് ശേഷം പല മേഖലയിലും ഇന്ത്യയിൽ വലിയ കുതിച്ചുചാട്ടങ്ങൾ തന്നെ ഉണ്ടാകും എന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
Discussion about this post