ന്യൂഡൽഹി: ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ പ്രധിസന്ധി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ അവധി എടുത്തതോടെ എഴുപതോളം വിമാനങ്ങളാണ് റദ്ദ് ചെയ്തത്.
300ഓളം വരുന്ന മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തത് പോയതായാണ് വിവരം. ഇതോടെ, വിമാന സർവീസുകളിൽ പലതും റദ്ദാക്കുകയും വൈകി സർവീസ് നടത്തേണ്ട അവസ്ത വരുകയുമായിരുന്നു. സംഭവത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കാനായി ജീവനക്കാരുമായി സംസാരിച്ചു വരികയാണ്. യാത്രക്കാർ നേരിടുന്ന അസൗകര്യങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ’- എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.
അപ്രതീക്ഷിതമായ ഈ പ്രതിസന്ധിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. യാത്ര തടസപ്പെട്ടവർക്ക് എത്രയും പെട്ടെന്ന് തന്നെ റിഫണ്ട് ലഭ്യമാക്കുകയോ മറ്റൊരു ദിവസത്തിലേക്ക് യാത്ര മാറ്റി ഷെഡ്യൂൾ ചെയ്യുകയോ ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
കമ്പനിയുടെ ജീവനക്കാരോടുള്ള പെരുമാറ്റത്തിൽ വിവേചനമുണ്ടെന്ന ആരോപണവുമായി എയർഇന്ത്യ എക്‌സ്പ്രസിന്റെ കാബിൻ ക്യൂവിനെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജീവനക്കാർ കൂട്ട അവധി എടുത്തിരിക്കുന്നത്.
Discussion about this post