12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചത് പോരാ ; പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പാക് സ്വദേശിക്ക് വീണ്ടും 12 വർഷം കൂടി ശിക്ഷ വിധിച്ച് കോടതി
ലണ്ടൻ : ഏതാനും വർഷങ്ങൾക്കു മുൻപ് യുകെയെ നടുക്കിയ ഏറെ കുപ്രസിദ്ധമായ കേസ് ആയിരുന്നു ടെൽഫോർഡ് ലൈംഗിക ചൂഷണ കേസ്. 13 നും 16 നും ഇടയിൽ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളാണ് ഈ കേസിൽ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു. ഈ കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗിക അടിമകളാക്കി നിരവധി വ്യക്തികൾക്ക് കാഴ്ചവച്ചവരായിരുന്നു ഈ കേസിലെ പ്രതികൾ. ടെൽഫോർഡ് ലൈംഗിക ചൂഷണ കേസിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രതികളായവർ എല്ലാവരും തന്നെ പാകിസ്താൻ സ്വദേശികളായിരുന്നു എന്നുള്ളതാണ്.
2007 നും 2009 നും ഇടയിൽ നടന്ന ഈ കുറ്റകൃത്യത്തിൽ ഇപ്പോൾ മറ്റൊരു സുപ്രധാനമായ കോടതി വിധി കൂടി ഉണ്ടായിരിക്കുകയാണ്. കേസിൽ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട് 12 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച മുഖ്യപ്രതികളിൽ ഒരാളായ പാക് സ്വദേശി മുബാറക് അലിക്ക് വീണ്ടും 12 വർഷത്തെ ജയിൽ ശിക്ഷ കൂടി വിധിച്ചിരിക്കുകയാണ് യുകെ കോടതി. 2004 നും 2008 നും ഇടയിലായി മറ്റൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തതിനാണ് ഇപ്പോൾ വീണ്ടും 12 വർഷത്തെ തടവ് ശിക്ഷ പ്രതിക്ക് ലഭിച്ചിരിക്കുന്നത്.
29 വയസ്സുള്ളപ്പോൾ ജയിലിൽ ആയ മുബാറക് അലിക്ക് ഇപ്പോൾ 40 വയസ്സാണ് പ്രായം. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് വോഡ്ക നൽകി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിനാണ് നേരത്തെയും ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നത്. ഇപ്പോൾ മറ്റൊരു കേസിന്റെ അന്വേഷണത്തിലും ഇയാൾ കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി വീണ്ടും 12 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്.
Discussion about this post