കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതയുടെ കോഴ ആരോപണത്തിനു പിന്നില്‍ മദ്യമുതലാളിമാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
സര്‍ക്കാറിന്റെ ബാര്‍ നയം മദ്യമുതലാളിമാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. ആ നയം ഇല്ലാതാക്കാന്‍ വേണ്ടി മദ്യമുതലാളിമാര്‍ പല കളികളും കളിച്ചു. ഒടുക്കം കോടതിയിലും പോയി. എന്നാല്‍ അവിടെയും പരാജയപ്പെട്ടതോടെ യു.ഡി.എഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിക്കുകയാണിവരെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഗൂഢാലോചനയ്ക്ക് സര്‍ക്കാറിന്റെ കൈയ്യില്‍ തെളിവുണ്ട്.
സോളാർ തട്ടിപ്പു കേസിലെ പ്രതി ബിജുവിന്റെ പിറകെ പോയി പ്രതിപക്ഷം നാണം കെട്ടു. ഇത്തവണയും അത് സംഭവിയ്ക്കും. 2014ല്‍ സരിത സി.പി.എമ്മിനെതിരെ വലിയ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് യു.ഡി.എഫ് അത് കാര്യമായെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post