ടൊറന്റോ: 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്‌ക എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ഖാലിസ്ഥാൻ ഭീകരനെ മഹത്വവത്കരിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം.’സൂത്രധാരനെ’ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളിൽ അസ്വസ്ഥരാണ്, കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്ന് അവർ പറയുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിലെ ഡൈനിംഗ് റൂമിൽ സൂത്രധാരനായ തൽവീന്ദർ സിംഗ് പർമറിന്റെ ഛായാചിത്രം ഉള്ളത് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി.ആക്രമണത്തിന്റെ വാർഷികത്തിൽ ഒത്തുകൂടിയതായിരുന്നു കുടുംബാംഗങ്ങൾ.
കനേഡിയൻ ഗവൺമെന്റിന്റെ നിസംഗഭാവം മൂലം ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ ധൈര്യപ്പെട്ടതാണ് ഇതിന് കാരണമെന്ന് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നു.
ഖാലിസ്ഥാൻ ഭീകരർ നടത്തിയ കനിഷ്‌ക സ്‌ഫോടനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യ ലോകത്തെ ഓർമിപ്പിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിൻറെ ഒന്നാം ചരമവാർഷിക ദിനത്തിൽ കനേഡിയൻ പാർലമെന്റ് ഹൗസ് ഓഫ് കോമൺസിൽ ജൂൺ 18 ന് നടത്തിയ മൗനാചരണത്തിന് മറുപടിയായാണ് 86 കുട്ടികളടക്കം 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്‌ക ബോംബ് സ്‌ഫോടനത്തെ കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് ഓർമിപ്പിച്ചത്.ഭീകരാക്രമണത്തിന്റെ 39ാം വാർഷികത്തിൽ ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ ഭാരത ഹൈക്കമ്മിഷനും കോൺസുലേറ്റുകളും കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചിരുന്നു.
Discussion about this post